ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാനുള്ള ഓക്സ്ഫഡ് വാക്സിൻ അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ ലഭ്യമാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനാവാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രായമേറിയവർക്കും ആരോഗ്യപ്രവർത്തകർക്കും ആയിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക.
ഏപ്രിൽ മാസത്തോടെയാകും രാജ്യത്തെ പൊതുജനങ്ങൾക്ക് വാക്സിൻ ലഭ്യമാകുക. പൊതുജനങ്ങൾക്ക് തുടർച്ചയായ രണ്ട് ഡോസിന് പരമാവധി ആയിരം രൂപയായിരിക്കും വില ഈടാക്കുകയെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞു. 2024 ഓടെ രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകും. വൻതോതിൽ വാങ്ങുന്നതിനാൽ 3-4 യുഎസ് ഡോളർ നിരക്കിലാകും കേന്ദ്രസർക്കാരിന് വാക്സിൻ ലഭിക്കുക. അതുകൊണ്ടുതന്നെ വിപണിയിലുള്ള മറ്റു വാക്സിനുകളേക്കാൾ കുറഞ്ഞ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കാനാകും.
ഓക്സ്ഫഡ് സർവകലാശാലയുടെ ആസ്ട്ര സെനേക്ക വാക്സിൻ പ്രായമേറിയവരിൽ പോലും മികച്ച ഫലം ഉണ്ടാക്കുന്നുണ്ട്. ബ്രിട്ടനിലും യൂറോപ്യൻ മെഡിസിൻ ഇവാലുവേഷൻ ഏജൻസിയും അടിയന്തരഘട്ടങ്ങളിൽ വാക്സിൻ നൽകാൻ അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യയിൽ അടിയന്തരഘട്ടങ്ങളിൽ വാക്സിൻ പരീക്ഷിക്കാൻ ഡ്രഗ് കണ്ട്രോളർ അനുമതി നൽകേണ്ടതുണ്ട്.
ഓക്സ്ഫഡ് വാക്സിൻ രണ്ടു മുതൽ എട്ടു ഡിഗ്രി സെൽഷ്യസിൽ വരെ സൂക്ഷിക്കാം. ഫെബ്രുവരി മുതൽ മാസം 10 കോടി വാക്സിൻ നിർമ്മിക്കാനാണ് ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതിയിടുന്നത്. ഇന്ത്യയ്ക്ക് ഏതാണ്ട് 400 ദശലക്ഷം ഡോസാണ് ജൂലൈയോടെ വേണ്ടി വരുന്നത്. ഏകദേശം 30-40 കോടി ഡോസ് വാക്സിനുകൾ 2021 ആദ്യപാദത്തിൽ തന്നെ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞു. കോവിഡിനെതിരെ രണ്ട് വാക്സിനുകൾ ഡിസംബർ മധ്യത്തോടെ ഉപാധികൾക്ക് വിധേയമായി വിപണിയിൽ ഇറക്കാൻ അനുമതി നൽകുമെന്ന് യൂറോപ്യൻ യൂണിയൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഭാരത് ബയോടെക് നിർമിച്ച കോവിഡ് വാക്സിനായ കോവാക്സിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് ഹരിയാനയിൽ തുടക്കമായി. ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ് മൂന്നാം ഘട്ട പരീക്ഷണത്തിന് തുടക്കമിട്ട് ആദ്യ ഡോസ് സ്വീകരിച്ചു. ആദ്യ ഡോസ് താൻ സ്വീകരിക്കുമെന്ന് മന്ത്രി തന്നെ നേരത്തേ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. മൂന്നാം ഘട്ടത്തിൽ ഇന്ത്യയിലെ 26,000 പേരിൽ പരീക്ഷണം നടത്തുമെന്ന് ഭാരത് ബയോടെക് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്നാണ് ഭാരത് ബയോടെക് പരീക്ഷണം നടത്തുന്നത്. മൂന്നാം ഘട്ടത്തിൽ 26,000 പേരിൽ പരീക്ഷണം നടത്തുന്നതോടെ നിലവിൽ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണം കൂടിയായി ഇത് മാറും. കോവാക്സിന്റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളിൽ ആയിരം പേർക്കായിരുന്നു ഡോസ് നൽകിയത്.
കോവാക്സിൻ പരീക്ഷണം: ആദ്യ ഡോസ് ഹരിയാന മന്ത്രി അനിൽ വിജിന് നൽകി
ചണ്ഡിഗഡ്: കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിൽ പങ്കെടുത്ത് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. ആദ്യ ഡോസ് സ്വീകരിച്ചത് വിജ് ആണ്. രാജ്യത്തു കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ആദ്യ മന്ത്രിയാണ് ഇദ്ദേഹം. അംബാല കന്റോൺമെന്റ് സിവിൽ ആശുപത്രിയിലാണ് അനിൽ വിജിനു വാക്സിൻ കുത്തിവച്ചത്.
അറുപത്തിയേഴുകാരനായ മന്ത്രിയെ പിജിഐ റോഹ്തക്കിലെയും ആരോഗ്യവകുപ്പിലെയും മുതിർന്ന ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണ്. ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ചതാണ് കോവാക്സിൻ. മൂന്നാം ഘട്ട പരീക്ഷണത്തിൽ 26,000 വോളന്റിയർമാർ പങ്കാളികളാകും.
ഏപ്രിൽ മാസത്തോടെയാകും രാജ്യത്തെ പൊതുജനങ്ങൾക്ക് വാക്സിൻ ലഭ്യമാകുക. പൊതുജനങ്ങൾക്ക് തുടർച്ചയായ രണ്ട് ഡോസിന് പരമാവധി ആയിരം രൂപയായിരിക്കും വില ഈടാക്കുകയെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞു. 2024 ഓടെ രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകും. വൻതോതിൽ വാങ്ങുന്നതിനാൽ 3-4 യുഎസ് ഡോളർ നിരക്കിലാകും കേന്ദ്രസർക്കാരിന് വാക്സിൻ ലഭിക്കുക. അതുകൊണ്ടുതന്നെ വിപണിയിലുള്ള മറ്റു വാക്സിനുകളേക്കാൾ കുറഞ്ഞ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കാനാകും.
ഓക്സ്ഫഡ് സർവകലാശാലയുടെ ആസ്ട്ര സെനേക്ക വാക്സിൻ പ്രായമേറിയവരിൽ പോലും മികച്ച ഫലം ഉണ്ടാക്കുന്നുണ്ട്. ബ്രിട്ടനിലും യൂറോപ്യൻ മെഡിസിൻ ഇവാലുവേഷൻ ഏജൻസിയും അടിയന്തരഘട്ടങ്ങളിൽ വാക്സിൻ നൽകാൻ അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യയിൽ അടിയന്തരഘട്ടങ്ങളിൽ വാക്സിൻ പരീക്ഷിക്കാൻ ഡ്രഗ് കണ്ട്രോളർ അനുമതി നൽകേണ്ടതുണ്ട്.
ഓക്സ്ഫഡ് വാക്സിൻ രണ്ടു മുതൽ എട്ടു ഡിഗ്രി സെൽഷ്യസിൽ വരെ സൂക്ഷിക്കാം. ഫെബ്രുവരി മുതൽ മാസം 10 കോടി വാക്സിൻ നിർമ്മിക്കാനാണ് ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതിയിടുന്നത്. ഇന്ത്യയ്ക്ക് ഏതാണ്ട് 400 ദശലക്ഷം ഡോസാണ് ജൂലൈയോടെ വേണ്ടി വരുന്നത്. ഏകദേശം 30-40 കോടി ഡോസ് വാക്സിനുകൾ 2021 ആദ്യപാദത്തിൽ തന്നെ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞു. കോവിഡിനെതിരെ രണ്ട് വാക്സിനുകൾ ഡിസംബർ മധ്യത്തോടെ ഉപാധികൾക്ക് വിധേയമായി വിപണിയിൽ ഇറക്കാൻ അനുമതി നൽകുമെന്ന് യൂറോപ്യൻ യൂണിയൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഭാരത് ബയോടെക് നിർമിച്ച കോവിഡ് വാക്സിനായ കോവാക്സിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് ഹരിയാനയിൽ തുടക്കമായി. ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ് മൂന്നാം ഘട്ട പരീക്ഷണത്തിന് തുടക്കമിട്ട് ആദ്യ ഡോസ് സ്വീകരിച്ചു. ആദ്യ ഡോസ് താൻ സ്വീകരിക്കുമെന്ന് മന്ത്രി തന്നെ നേരത്തേ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. മൂന്നാം ഘട്ടത്തിൽ ഇന്ത്യയിലെ 26,000 പേരിൽ പരീക്ഷണം നടത്തുമെന്ന് ഭാരത് ബയോടെക് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്നാണ് ഭാരത് ബയോടെക് പരീക്ഷണം നടത്തുന്നത്. മൂന്നാം ഘട്ടത്തിൽ 26,000 പേരിൽ പരീക്ഷണം നടത്തുന്നതോടെ നിലവിൽ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണം കൂടിയായി ഇത് മാറും. കോവാക്സിന്റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളിൽ ആയിരം പേർക്കായിരുന്നു ഡോസ് നൽകിയത്.
കോവാക്സിൻ പരീക്ഷണം: ആദ്യ ഡോസ് ഹരിയാന മന്ത്രി അനിൽ വിജിന് നൽകി
ചണ്ഡിഗഡ്: കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിൽ പങ്കെടുത്ത് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. ആദ്യ ഡോസ് സ്വീകരിച്ചത് വിജ് ആണ്. രാജ്യത്തു കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ആദ്യ മന്ത്രിയാണ് ഇദ്ദേഹം. അംബാല കന്റോൺമെന്റ് സിവിൽ ആശുപത്രിയിലാണ് അനിൽ വിജിനു വാക്സിൻ കുത്തിവച്ചത്.
അറുപത്തിയേഴുകാരനായ മന്ത്രിയെ പിജിഐ റോഹ്തക്കിലെയും ആരോഗ്യവകുപ്പിലെയും മുതിർന്ന ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണ്. ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ചതാണ് കോവാക്സിൻ. മൂന്നാം ഘട്ട പരീക്ഷണത്തിൽ 26,000 വോളന്റിയർമാർ പങ്കാളികളാകും.