പാറ്റ്ന: അധികാരമേറ്റ് മൂന്നാംനാൾ, അഴിമതിയാരോപണത്തിന്റെ പേരിൽ ബിഹാർ വിദ്യാഭ്യാസമന്ത്രി മേവ്ലാൽ ചൗധരി രാജിവച്ചു. വിദ്യാഭ്യാസമന്ത്രിയായി മേവാലാൽ ചൗധരിയെ നിയമച്ച നിതീഷ് കുമാർ സർക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയതാണു മന്ത്രിയുടെ രാജിയിൽ കലാശിച്ചത്. തിങ്കളാഴ്ച സത്യപ്രതിജ്ഞചെയ്ത മന്ത്രിക്കു തുടർന്നു വിദ്യാഭ്യാസവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി നിതീഷ് കുമാർ നൽകി. ഇന്നലെ സ്ഥാനമേറ്റശേഷം മന്ത്രി രാജിക്കത്ത് നൽകുകയും ചെയ്തു.
ഭഗൽപുർ കാർഷിക സർവകലാശാലയുടെ വൈസ്ചാൻസലറായിരുന്ന മേവാലാൽ ചൗധരി ഉദ്യോഗം രാജിവച്ച് 2015 ലാണു സജീവരാഷ്ട്രീയത്തിലെത്തിയത്. അതിനു മുന്പ് സർവകലാശാലയിലെ അധ്യാപകരെയും സാങ്കേതിക വിദഗ്ധരെയും നിയമിക്കുന്നതിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് ചൗധരിക്കെതിരെ കേസുണ്ടായിരുന്നു. ഇതിന്റെ പേരിൽ പാർട്ടിയിൽനിന്നു കുറച്ചുകാലം പുറത്താക്കുകയും ചെയ്തുവെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുകയും താരാപുരിൽനിന്നു വിജയിച്ച് നിയമസഭയിലെത്തുകയുമായിരുന്നു. 2015ലും അദ്ദേഹം താരാപുരിൽ വിജയിച്ചിരുന്നു.
ഭഗൽപുർ കാർഷിക സർവകലാശാലയുടെ വൈസ്ചാൻസലറായിരുന്ന മേവാലാൽ ചൗധരി ഉദ്യോഗം രാജിവച്ച് 2015 ലാണു സജീവരാഷ്ട്രീയത്തിലെത്തിയത്. അതിനു മുന്പ് സർവകലാശാലയിലെ അധ്യാപകരെയും സാങ്കേതിക വിദഗ്ധരെയും നിയമിക്കുന്നതിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് ചൗധരിക്കെതിരെ കേസുണ്ടായിരുന്നു. ഇതിന്റെ പേരിൽ പാർട്ടിയിൽനിന്നു കുറച്ചുകാലം പുറത്താക്കുകയും ചെയ്തുവെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുകയും താരാപുരിൽനിന്നു വിജയിച്ച് നിയമസഭയിലെത്തുകയുമായിരുന്നു. 2015ലും അദ്ദേഹം താരാപുരിൽ വിജയിച്ചിരുന്നു.