ബാഗ്ദാദ്: ഐഎസ് ഭീകരാക്രമണത്തിന്റെ ഫലമായി പലായനം ചെയ്യേണ്ടിവന്ന നൂറു ക്രൈസ്തവ കുടുംബങ്ങൾ ഇറാക്കിലെ മൊസൂളിൽ തിരിച്ചെത്തിയതായി വാർത്താ ഏജൻസി ഫീദെസ് റിപ്പോർട്ട് ചെയ്തു. 2014 ജൂൺ - ഓഗസ്റ്റ് മാസങ്ങളിൽ നാടുവിട്ടവരാണ് ഇവർ.
ഇറാക്കിലെതന്നെ കുർദ് പ്രദേശങ്ങളിലും എർബിൽ പട്ടണത്തിലുമാണ് ഇവർ കഴിഞ്ഞിരുന്നത്. അവിടങ്ങളിലെത്തി വിദേശരാജ്യങ്ങളിലേക്കു പലായനം ചെയ്തവരിൽ മഹാഭൂരിപക്ഷവും തിരിച്ചുവരാൻ തത്പരരല്ല. ഐഎസ് ഭീകരർ തകർത്ത സ്വന്തം ഗ്രാമങ്ങളിൽ ജീവിതം കെട്ടിപ്പടുക്കുക ശ്രമകരമാണെന്ന് അവർ കരുതുന്നു. ഒരു ചെറിയ ഗണം മാത്രമാണു തിരിച്ചുവരുന്നത്.
എന്നാൽ, പരന്പരാഗത ക്രൈസ്തവ കേന്ദ്രങ്ങളിലേക്കു തിരിച്ചുവരുന്നവരെ തദ്ദേശിയരായ മുസ്ലിം ചെറുപ്പക്കാർ സ്വീകരിക്കുന്നതും സഹായിക്കുന്നതും ആശാവഹമാണ്. വീടുകളും പള്ളികളും ശുദ്ധീകരിച്ച് ഉപയോഗക്ഷമമാക്കാൻ സർക്കാരിനൊപ്പം സവ്വായേദ് അൽ-മുസേലിയ എന്ന സന്നദ്ധസംഘടനയും രംഗത്തുണ്ട്. മൊസൂളിലെ കത്തോലിക്കാ മെത്രാസനപ്പള്ളി കേടുപാടുകൾ തീർത്തു നവീകരിക്കാൻ മുസ്ലിം യുവാക്കൾ ഒപ്പമുണ്ട്.
മൊസൂളിലെതന്നെ സെന്റ് തോമസ് പള്ളി പുനർനിർമിക്കാനും അവർ സഹായിക്കുന്നു. “ക്രൈസ്തവരെ കൂടാതെ മൊസൂൾ പൂർണമല്ല’’ എന്ന സന്ദേശമാണ് യുവജന സംഘടനാ സ്ഥാപകനായ മൊഹമ്മദ് എസ്സാം പറയുന്നത്. ഐഎസ് നടത്തിയ ഭീകരമായ ആക്രമണവും കോവിഡ് രോഗബാധയും ജനങ്ങളുടെ ഐക്യബോധവും പരസ്പരാശ്രിതത്വവും വർധിപ്പിച്ചതായി ഫാ. തബേത്ത് മെക്കോ പറഞ്ഞു. ഭക്ഷണസാധനങ്ങളും മരുന്നും മറ്റും പങ്കുവയ്ക്കാൻ ആളുകൾ തയാറായി. നാടുവിട്ട ക്രൈസ്തവരുടെ സ്ഥാവര ജംഗമവസ്തുക്കൾ കയ്യേറുകയും വില്പന നടത്തുകയും ചെയ്തവർക്കെതിരേയുള്ള കേസുകൾ ദോഹൂക്ക് പട്ടണത്തിൽ നടന്നുവരികയാണ്. കീഴ്ക്കോടതിവിധി അസ്ഥിരപ്പെടുത്തിയ മേൽക്കോടതിവിധി ക്രൈസ്തവരിൽ പ്രത്യാശ ജനിപ്പിച്ചിട്ടുണ്ട്.
ഇറാക്കിലെതന്നെ കുർദ് പ്രദേശങ്ങളിലും എർബിൽ പട്ടണത്തിലുമാണ് ഇവർ കഴിഞ്ഞിരുന്നത്. അവിടങ്ങളിലെത്തി വിദേശരാജ്യങ്ങളിലേക്കു പലായനം ചെയ്തവരിൽ മഹാഭൂരിപക്ഷവും തിരിച്ചുവരാൻ തത്പരരല്ല. ഐഎസ് ഭീകരർ തകർത്ത സ്വന്തം ഗ്രാമങ്ങളിൽ ജീവിതം കെട്ടിപ്പടുക്കുക ശ്രമകരമാണെന്ന് അവർ കരുതുന്നു. ഒരു ചെറിയ ഗണം മാത്രമാണു തിരിച്ചുവരുന്നത്.
എന്നാൽ, പരന്പരാഗത ക്രൈസ്തവ കേന്ദ്രങ്ങളിലേക്കു തിരിച്ചുവരുന്നവരെ തദ്ദേശിയരായ മുസ്ലിം ചെറുപ്പക്കാർ സ്വീകരിക്കുന്നതും സഹായിക്കുന്നതും ആശാവഹമാണ്. വീടുകളും പള്ളികളും ശുദ്ധീകരിച്ച് ഉപയോഗക്ഷമമാക്കാൻ സർക്കാരിനൊപ്പം സവ്വായേദ് അൽ-മുസേലിയ എന്ന സന്നദ്ധസംഘടനയും രംഗത്തുണ്ട്. മൊസൂളിലെ കത്തോലിക്കാ മെത്രാസനപ്പള്ളി കേടുപാടുകൾ തീർത്തു നവീകരിക്കാൻ മുസ്ലിം യുവാക്കൾ ഒപ്പമുണ്ട്.
മൊസൂളിലെതന്നെ സെന്റ് തോമസ് പള്ളി പുനർനിർമിക്കാനും അവർ സഹായിക്കുന്നു. “ക്രൈസ്തവരെ കൂടാതെ മൊസൂൾ പൂർണമല്ല’’ എന്ന സന്ദേശമാണ് യുവജന സംഘടനാ സ്ഥാപകനായ മൊഹമ്മദ് എസ്സാം പറയുന്നത്. ഐഎസ് നടത്തിയ ഭീകരമായ ആക്രമണവും കോവിഡ് രോഗബാധയും ജനങ്ങളുടെ ഐക്യബോധവും പരസ്പരാശ്രിതത്വവും വർധിപ്പിച്ചതായി ഫാ. തബേത്ത് മെക്കോ പറഞ്ഞു. ഭക്ഷണസാധനങ്ങളും മരുന്നും മറ്റും പങ്കുവയ്ക്കാൻ ആളുകൾ തയാറായി. നാടുവിട്ട ക്രൈസ്തവരുടെ സ്ഥാവര ജംഗമവസ്തുക്കൾ കയ്യേറുകയും വില്പന നടത്തുകയും ചെയ്തവർക്കെതിരേയുള്ള കേസുകൾ ദോഹൂക്ക് പട്ടണത്തിൽ നടന്നുവരികയാണ്. കീഴ്ക്കോടതിവിധി അസ്ഥിരപ്പെടുത്തിയ മേൽക്കോടതിവിധി ക്രൈസ്തവരിൽ പ്രത്യാശ ജനിപ്പിച്ചിട്ടുണ്ട്.