ന്യൂഡൽഹി: ആരോഗ്യസേതു ആപ് സംബന്ധിച്ച വിവരങ്ങൾ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയത്തിന്റെ നിർദേശം.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു ശരിയായ മറുപടി നൽകാത്തതു വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.
വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും അപേക്ഷകനു നൽകാനും കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) നിർദേശങ്ങൾ പാലിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആരോഗ്യസേതു ആപ് നിർമിച്ചതാരെന്ന് വിവരാവകാശനിയമ പ്രകാരം സൗരവ് ദാസ് ഉന്നയിച്ച ചോദ്യത്തിന് ഐടി മന്ത്രാലയവും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററും (എൻഐസി) അറിയില്ല എന്ന മറുപടിയാണു നൽകിയിരുന്നത്.
ഇതിനെതിരെ നൽകിയ അപ്പീലിൽ ഇൻഫർമേഷൻ കമ്മീഷണർ വനജ സർന രണ്ടു വകുപ്പുകളോടും വിശദീകരണം തേടിയതോടെയാണ് സംഭവം വിവാദത്തിലായത്. ആപ്പ് വികസിപ്പിച്ചത് ഐടി മന്ത്രാലയവും എൻഐസിയുമാണെന്നും പൊതു സ്വകാര്യ സഹകരണത്തോടെ മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരമാണിതെന്നും സർക്കാർ വിശദമാക്കുന്നു.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു ശരിയായ മറുപടി നൽകാത്തതു വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.
വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും അപേക്ഷകനു നൽകാനും കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) നിർദേശങ്ങൾ പാലിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആരോഗ്യസേതു ആപ് നിർമിച്ചതാരെന്ന് വിവരാവകാശനിയമ പ്രകാരം സൗരവ് ദാസ് ഉന്നയിച്ച ചോദ്യത്തിന് ഐടി മന്ത്രാലയവും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററും (എൻഐസി) അറിയില്ല എന്ന മറുപടിയാണു നൽകിയിരുന്നത്.
ഇതിനെതിരെ നൽകിയ അപ്പീലിൽ ഇൻഫർമേഷൻ കമ്മീഷണർ വനജ സർന രണ്ടു വകുപ്പുകളോടും വിശദീകരണം തേടിയതോടെയാണ് സംഭവം വിവാദത്തിലായത്. ആപ്പ് വികസിപ്പിച്ചത് ഐടി മന്ത്രാലയവും എൻഐസിയുമാണെന്നും പൊതു സ്വകാര്യ സഹകരണത്തോടെ മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരമാണിതെന്നും സർക്കാർ വിശദമാക്കുന്നു.