വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭാവിയിലെ അമേരിക്കയ്ക്കായാണ് പരിശ്രമിക്കുന്നതെന്നും മികച്ച രാജ്യത്തിനായി ട്രംപിന് വോട്ട് രേഖപ്പെടുത്തണമെന്നും പ്രഥമ വനിത മെലാനിയ ട്രംപ്.
ഫ്ളോറിഡയിലെ താന്പയിൽ പ്രസിഡന്റ് ട്രംപിനൊപ്പം തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ട്രംപിനൊപ്പം പ്രചാരണത്തിനെത്തിയ മെലാനിയ രണ്ടാം തവണയാണ് വോട്ട് അഭ്യർഥന നടത്തുന്നത്. റിപ്പബ്ളിക്കൻ സ്ഥാനാർഥിയായ ട്രംപിന്റെ എതിരാളി മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ജോ ബൈഡനാണ്.
ഫ്ളോറിഡ പോലുള്ള ബാറ്റിൽഗ്രൗണ്ട് സംസ്ഥാനങ്ങളിൽ (ആർക്കും നിർണായക ഭൂരിപക്ഷമില്ലാത്ത സംസ്ഥാനം) ട്രംപിനാണ് മുൻതൂക്കമെന്ന് ചില സർവേയിൽ പറയുന്നു. ഇന്ത്യൻ വംശജരുടെ പിന്തുണയും ട്രംപിന് ലഭിച്ചേക്കുമെന്നാണു നിരീക്ഷകരുടെ കണക്കുക്കൂട്ടൽ. സാധാരണ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോൾ ചെയ്യുന്ന വോട്ടുകളുടെ പകുതിയോളം ഇത്തവണ തപാൽ വോട്ടുകളായി പോൾ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇതും ഇരുപക്ഷത്തെയും ആശങ്ക വർധിപ്പിക്കുന്നു. ചൊവ്വാഴ്ചയാണു പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
ഫ്ളോറിഡയിലെ താന്പയിൽ പ്രസിഡന്റ് ട്രംപിനൊപ്പം തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ട്രംപിനൊപ്പം പ്രചാരണത്തിനെത്തിയ മെലാനിയ രണ്ടാം തവണയാണ് വോട്ട് അഭ്യർഥന നടത്തുന്നത്. റിപ്പബ്ളിക്കൻ സ്ഥാനാർഥിയായ ട്രംപിന്റെ എതിരാളി മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ജോ ബൈഡനാണ്.
ഫ്ളോറിഡ പോലുള്ള ബാറ്റിൽഗ്രൗണ്ട് സംസ്ഥാനങ്ങളിൽ (ആർക്കും നിർണായക ഭൂരിപക്ഷമില്ലാത്ത സംസ്ഥാനം) ട്രംപിനാണ് മുൻതൂക്കമെന്ന് ചില സർവേയിൽ പറയുന്നു. ഇന്ത്യൻ വംശജരുടെ പിന്തുണയും ട്രംപിന് ലഭിച്ചേക്കുമെന്നാണു നിരീക്ഷകരുടെ കണക്കുക്കൂട്ടൽ. സാധാരണ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോൾ ചെയ്യുന്ന വോട്ടുകളുടെ പകുതിയോളം ഇത്തവണ തപാൽ വോട്ടുകളായി പോൾ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇതും ഇരുപക്ഷത്തെയും ആശങ്ക വർധിപ്പിക്കുന്നു. ചൊവ്വാഴ്ചയാണു പ്രസിഡന്റ് തെരഞ്ഞെടുപ്പ്.