ലണ്ടൻ: സിക്ക് ചക്രവർത്തി മഹാരാജ രഞ്ജിത് സിംഗിന്റെ പത്നി മഹാറാണി ജിന്തൻ കൗറിന്റെ ആഭരണങ്ങൾ ലേലം ചെയ്തു. പൗത്രി ബംബ സുന്ദേർലാൻഡിന്റെ ഉടമസ്ഥതയിലുള്ള സ്വർണ, രത്ന ആഭരണങ്ങളാണു വിറ്റുപോയത്.
ലാഹോർ ആസ്ഥാനമായി ഭരണം നടത്തിയ പഞ്ചാബ് രാജ്യത്തെ ചക്രവർത്തിയായിരുന്നു രഞ്ജിത് സിംഗ്. ബ്രിട്ടീഷുകാരുടെ ആക്രമണത്തെത്തുടർന്ന് നേപ്പാളിലേക്ക് രക്ഷപ്പെടുന്നതിനിടെ 1848ൽ ആണ് റാണിയെ തടവിലാക്കിയത്. ബ്രിട്ടീഷുകാരുമായി ഉണ്ടാക്കിയ ധാരണപ്രകാരം റാണിയും മക്കളും പിന്നീട് ബ്രിട്ടനിലാണ് താമസിച്ചത്. ജിന്തൻ കൗർ ബംബയ്ക്കു കൈമാറിയ ആഭരണങ്ങൾ അവർ സുഹൃത്തായ ഡോറ ക്രൗണിനു സമ്മാനിച്ചു. ഒരു നെക്ലേസ് 62,500 പൗണ്ടിനാണ് ലേലത്തിൽ വിറ്റുപോയത്.
ലാഹോർ ആസ്ഥാനമായി ഭരണം നടത്തിയ പഞ്ചാബ് രാജ്യത്തെ ചക്രവർത്തിയായിരുന്നു രഞ്ജിത് സിംഗ്. ബ്രിട്ടീഷുകാരുടെ ആക്രമണത്തെത്തുടർന്ന് നേപ്പാളിലേക്ക് രക്ഷപ്പെടുന്നതിനിടെ 1848ൽ ആണ് റാണിയെ തടവിലാക്കിയത്. ബ്രിട്ടീഷുകാരുമായി ഉണ്ടാക്കിയ ധാരണപ്രകാരം റാണിയും മക്കളും പിന്നീട് ബ്രിട്ടനിലാണ് താമസിച്ചത്. ജിന്തൻ കൗർ ബംബയ്ക്കു കൈമാറിയ ആഭരണങ്ങൾ അവർ സുഹൃത്തായ ഡോറ ക്രൗണിനു സമ്മാനിച്ചു. ഒരു നെക്ലേസ് 62,500 പൗണ്ടിനാണ് ലേലത്തിൽ വിറ്റുപോയത്.