ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി നിർമിച്ച ആരോഗ്യസേതു ആപ്പിനെക്കുറിച്ച് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. മൊബൈൽ ആപ്ലിക്കേഷൻ സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ചതാണ് എന്നാണു വിശദീകരണം.
21 ദിവസത്തിനുള്ളിൽ റിക്കാർഡ് വേഗത്തിലാണ് ആരോഗ്യസേതു ആപ് വികസിപ്പിച്ചെടുത്തത്. പകർച്ചവ്യാധി തടയാനായി കോണ്ടാക്ട് ട്രെയിസിംഗ് എന്ന ലക്ഷ്യം മാത്രം വച്ചാണ് ആപ് നിർമിച്ചത്. വ്യവസായ, അക്കാദമിക് രംഗത്തുള്ളവരുടെ സഹകരണത്തോടെയാണ് ഇതു നിർമിച്ചതെന്നും സർക്കാർ പറയുന്നു. ആരോഗ്യസേതു ആപ് ആരാണു വികസിപ്പിച്ചത് എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം ഒഴിഞ്ഞുമാറിയത് വിവാദമായതിനു പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം വന്നിരിക്കുന്നത്.
ആപ്പിൽ ദേശീയ ഇൻഫോർമാറ്റിക്സ് സെന്ററും കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രാലയവും ചേർന്നാണ് വികസിപ്പിച്ചത് എന്നു പറയുന്പോഴാണ്, വിവരാവകാശ നിയമം അനുസരിച്ചുളള മറുപടിയിൽ ഈ ചോദ്യങ്ങൾ സർക്കാർ ഒഴിവാക്കിയത്. ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയതിനെ സംബന്ധിച്ച് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ദേശീയ വിവരാവകാശ കമ്മീഷൻ കേന്ദ്രസർക്കാരിന് നോട്ടീസ് നൽകിയിരുന്നു.
അധികൃതർ വിവരങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ദേശീയ വിവരാവകാശ കമ്മീഷൻ സർക്കാരിന് നോട്ടീസ് നൽകിയത്. ബന്ധപ്പെട്ടവരോട് നവംബർ 24ന് ഹാജരാകാനും കമ്മീഷൻ ആവശ്യപ്പെട്ടു.
ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചത് ആരാണെന്ന് പറയാൻ ഉത്തരവാദപ്പെട്ടവർ ഒഴിഞ്ഞുമാറുന്നത് നിയമവിരുദ്ധമാണെന്ന് ദേശീയ വിവരാവകാശ കമ്മീഷൻ നോട്ടീസിൽ പറയുന്നു.
ആപ് വികസിപ്പിച്ചതാരാണ് എന്നു ചോദിച്ച് വിവിധ മന്ത്രാലയങ്ങളെ സമീപിച്ചെങ്കിലും ഉത്തരം ലഭിച്ചില്ല. തുടർന്ന് സാമൂഹിക പ്രവർത്തകനായ സൗരവ് ദാസ് കമ്മീഷന് പരാതി നൽകുകയായിരുന്നു.
21 ദിവസത്തിനുള്ളിൽ റിക്കാർഡ് വേഗത്തിലാണ് ആരോഗ്യസേതു ആപ് വികസിപ്പിച്ചെടുത്തത്. പകർച്ചവ്യാധി തടയാനായി കോണ്ടാക്ട് ട്രെയിസിംഗ് എന്ന ലക്ഷ്യം മാത്രം വച്ചാണ് ആപ് നിർമിച്ചത്. വ്യവസായ, അക്കാദമിക് രംഗത്തുള്ളവരുടെ സഹകരണത്തോടെയാണ് ഇതു നിർമിച്ചതെന്നും സർക്കാർ പറയുന്നു. ആരോഗ്യസേതു ആപ് ആരാണു വികസിപ്പിച്ചത് എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം ഒഴിഞ്ഞുമാറിയത് വിവാദമായതിനു പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം വന്നിരിക്കുന്നത്.
ആപ്പിൽ ദേശീയ ഇൻഫോർമാറ്റിക്സ് സെന്ററും കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രാലയവും ചേർന്നാണ് വികസിപ്പിച്ചത് എന്നു പറയുന്പോഴാണ്, വിവരാവകാശ നിയമം അനുസരിച്ചുളള മറുപടിയിൽ ഈ ചോദ്യങ്ങൾ സർക്കാർ ഒഴിവാക്കിയത്. ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയതിനെ സംബന്ധിച്ച് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ദേശീയ വിവരാവകാശ കമ്മീഷൻ കേന്ദ്രസർക്കാരിന് നോട്ടീസ് നൽകിയിരുന്നു.
അധികൃതർ വിവരങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ദേശീയ വിവരാവകാശ കമ്മീഷൻ സർക്കാരിന് നോട്ടീസ് നൽകിയത്. ബന്ധപ്പെട്ടവരോട് നവംബർ 24ന് ഹാജരാകാനും കമ്മീഷൻ ആവശ്യപ്പെട്ടു.
ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചത് ആരാണെന്ന് പറയാൻ ഉത്തരവാദപ്പെട്ടവർ ഒഴിഞ്ഞുമാറുന്നത് നിയമവിരുദ്ധമാണെന്ന് ദേശീയ വിവരാവകാശ കമ്മീഷൻ നോട്ടീസിൽ പറയുന്നു.
ആപ് വികസിപ്പിച്ചതാരാണ് എന്നു ചോദിച്ച് വിവിധ മന്ത്രാലയങ്ങളെ സമീപിച്ചെങ്കിലും ഉത്തരം ലഭിച്ചില്ല. തുടർന്ന് സാമൂഹിക പ്രവർത്തകനായ സൗരവ് ദാസ് കമ്മീഷന് പരാതി നൽകുകയായിരുന്നു.