കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ പതിമൂന്നുകാരിയായ കത്തോലിക്കാ ബാലികയെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്കു മതം മാറ്റി വിവാഹം ചെയ്തു. കറാച്ചി റെയിൽവേ കോളനിയിലെ വീട്ടിൽനിന്ന് അർസൂ രാജ എന്ന ബാലികയെയാണ് അലി അസ്ഹർ എന്ന നാല്പത്തിനാലുകാരൻ ഒക്ടോബർ 13ന് തട്ടിക്കൊണ്ടുപോയത്.
പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാമിലേക്കു മതം മാറിയതായും അലി അസ്ഹറിനെ വിവാഹം കഴിച്ചതായും മാതാപിതാക്കളെ പിറ്റേന്നു പോലീസ് അറിയിച്ചു. പെൺകുട്ടിയെ സുരക്ഷിതമായി തിരകെ ലഭിക്കാൻ പോലീസിലും പ്രാദേശികകോടതിയിലും മാതാപിതാക്കൾ പരാതി നൽകി. ഒക്ടോബർ 27ന് സിന്ധ് ഹൈക്കോടതി ശൈശവവിവാഹം ശരിവയ്ക്കുകയും അലി അസ്ഹറിനെ അറസ്റ്റ് ചെയ്യുന്നതിൽനിന്ന് പോലീസിനെ വിലക്കുകയും ചെയ്തു.
കോടതി വിധിയിൽ പാക്കിസ്ഥാനിലെ ക്രിസ്ത്യൻ ന്യൂനപക്ഷം നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തി. ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ കറാച്ചി, ലാഹോർ, ഹൈദരാബാദ്, ഫൈസലാബാദ് നഗരങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.
സിന്ധ് ഭരണകൂടം നീതി നടപ്പാക്കണമെന്ന് കറാച്ചി സെന്റ് പാട്രിക് പള്ളിയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ കർദിനാൾ ജോസഫ് കൂട്ട്സ് ആവശ്യപ്പെട്ടു.
പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കിയ നടപടിയെ കത്തോലിക്കാ അഭിഭാഷകനായ സലിം മൈക്കിൾ അപലപിച്ചു. പതിമൂന്നുകാരി അർസൂ രാജയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം ചെയ്തു വിവാഹം കഴിച്ചതു ശരിവച്ച ഹൈക്കോടതി വിധി സിന്ധ് ഭരണകൂടത്തിനും ജുഡീഷറിക്കും മുന്നിലെ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ മകൾക്കു നീതി ലഭിക്കുംവരെ പോരാട്ടം നടത്തും. ഒന്പതു മുതൽ 15 വരെ വയസുള്ള പെൺകുട്ടികളുടെ വിവാഹം സാധുവാകണമെങ്കിൽ മാതാപിതാക്കളുടെ സാന്നിധ്യം ആവശ്യമാണെന്ന് നിയമത്തിൽ പറയുന്നു. ജഡ്ജി നിയമപുസ്തകം വായിക്കണം, അല്ലെങ്കിൽ ഞങ്ങൾ അതു ചെയ്യിക്കും: പ്രതിഷേധ യോഗത്തിൽ മൈക്കിൾ പറഞ്ഞു.
ന്യൂനപക്ഷ വിഭാഗക്കാരായ പെൺകുട്ടികളെ മതം മാറ്റുന്ന നടപടിയെ കറാച്ചി അതിരൂപത വികാരി ജനറാൾ ഫാ. സലേഹ് ഡിഗോ അപലപിച്ചു. തങ്ങളുടെ പെൺകുട്ടികൾ ഇസ്ലാമിലേക്കു മതപരിവർത്തനം ചെയ്യപ്പെടുമോയെന്ന ആശങ്കയിലാണ് മതന്യൂനപക്ഷങ്ങൾ പാക്കിസ്ഥാനിൽ ജീവിക്കുന്നത്. എന്തുകൊണ്ട് പെൺകുട്ടികളെ മാത്രം ലക്ഷ്യം വയ്ക്കുന്നു? ആൺകുട്ടികൾ മതപരിവർത്തനത്തിനു മികച്ചതല്ലേ? അതോ അവരെ എളുപ്പത്തിൽ മതം മറ്റാൻ സാധിക്കില്ലേ: അദ്ദേഹം ചോദിച്ചു.
സ്വന്തം മതത്തെക്കുറിച്ചു പോലും അർസൂ പഠിച്ചുവരുന്നതേയുള്ളു. അവളുടെ ഈ പ്രായത്തിൽ ഇസ്ലാം തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്? ഇതു സ്വീകാര്യമല്ല, സമ്മർദം ചെലുത്തിയാണ് മതപരിവർത്തനം നടത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ മൊഴി കോടതി തള്ളിക്കളയണമെന്നും വികാരി ജനറാൾ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വിഭാഗക്കാരായ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതപരിവർത്തനം നടത്തി ഉയർന്നപ്രായക്കാരെക്കൊണ്ടു വിവാഹം കഴിപ്പിക്കുന്നത് പാക്കിസ്ഥാനിൽ പതിവായിരിക്കുകയാണ്.
ഈ വർഷമാദ്യം മരിയ ഷഹബാസ് എന്ന പതിന്നാലുകാരിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി വിവാഹം ചെയ്തിരുന്നു. ലാഹോർ ഹൈക്കോടതി ഭർത്താവെന്ന് അംഗീകരിച്ച മുഹമ്മദ് നാകാഷിന്റെ വസതിയിൽനിന്നും മരിയ പിന്നീട് രക്ഷപ്പെട്ടു. പാക് പഞ്ചാബിലെ മദീന പട്ടണവാസിയായ മരിയയെ ഏപ്രിൽ 28ന് നാകാഷ് വീടിനു സമീപത്തുവച്ച് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാമിലേക്കു മതം മാറിയതായും അലി അസ്ഹറിനെ വിവാഹം കഴിച്ചതായും മാതാപിതാക്കളെ പിറ്റേന്നു പോലീസ് അറിയിച്ചു. പെൺകുട്ടിയെ സുരക്ഷിതമായി തിരകെ ലഭിക്കാൻ പോലീസിലും പ്രാദേശികകോടതിയിലും മാതാപിതാക്കൾ പരാതി നൽകി. ഒക്ടോബർ 27ന് സിന്ധ് ഹൈക്കോടതി ശൈശവവിവാഹം ശരിവയ്ക്കുകയും അലി അസ്ഹറിനെ അറസ്റ്റ് ചെയ്യുന്നതിൽനിന്ന് പോലീസിനെ വിലക്കുകയും ചെയ്തു.
കോടതി വിധിയിൽ പാക്കിസ്ഥാനിലെ ക്രിസ്ത്യൻ ന്യൂനപക്ഷം നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തി. ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ കറാച്ചി, ലാഹോർ, ഹൈദരാബാദ്, ഫൈസലാബാദ് നഗരങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.
സിന്ധ് ഭരണകൂടം നീതി നടപ്പാക്കണമെന്ന് കറാച്ചി സെന്റ് പാട്രിക് പള്ളിയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ കർദിനാൾ ജോസഫ് കൂട്ട്സ് ആവശ്യപ്പെട്ടു.
പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കിയ നടപടിയെ കത്തോലിക്കാ അഭിഭാഷകനായ സലിം മൈക്കിൾ അപലപിച്ചു. പതിമൂന്നുകാരി അർസൂ രാജയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം ചെയ്തു വിവാഹം കഴിച്ചതു ശരിവച്ച ഹൈക്കോടതി വിധി സിന്ധ് ഭരണകൂടത്തിനും ജുഡീഷറിക്കും മുന്നിലെ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ മകൾക്കു നീതി ലഭിക്കുംവരെ പോരാട്ടം നടത്തും. ഒന്പതു മുതൽ 15 വരെ വയസുള്ള പെൺകുട്ടികളുടെ വിവാഹം സാധുവാകണമെങ്കിൽ മാതാപിതാക്കളുടെ സാന്നിധ്യം ആവശ്യമാണെന്ന് നിയമത്തിൽ പറയുന്നു. ജഡ്ജി നിയമപുസ്തകം വായിക്കണം, അല്ലെങ്കിൽ ഞങ്ങൾ അതു ചെയ്യിക്കും: പ്രതിഷേധ യോഗത്തിൽ മൈക്കിൾ പറഞ്ഞു.
ന്യൂനപക്ഷ വിഭാഗക്കാരായ പെൺകുട്ടികളെ മതം മാറ്റുന്ന നടപടിയെ കറാച്ചി അതിരൂപത വികാരി ജനറാൾ ഫാ. സലേഹ് ഡിഗോ അപലപിച്ചു. തങ്ങളുടെ പെൺകുട്ടികൾ ഇസ്ലാമിലേക്കു മതപരിവർത്തനം ചെയ്യപ്പെടുമോയെന്ന ആശങ്കയിലാണ് മതന്യൂനപക്ഷങ്ങൾ പാക്കിസ്ഥാനിൽ ജീവിക്കുന്നത്. എന്തുകൊണ്ട് പെൺകുട്ടികളെ മാത്രം ലക്ഷ്യം വയ്ക്കുന്നു? ആൺകുട്ടികൾ മതപരിവർത്തനത്തിനു മികച്ചതല്ലേ? അതോ അവരെ എളുപ്പത്തിൽ മതം മറ്റാൻ സാധിക്കില്ലേ: അദ്ദേഹം ചോദിച്ചു.
സ്വന്തം മതത്തെക്കുറിച്ചു പോലും അർസൂ പഠിച്ചുവരുന്നതേയുള്ളു. അവളുടെ ഈ പ്രായത്തിൽ ഇസ്ലാം തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്? ഇതു സ്വീകാര്യമല്ല, സമ്മർദം ചെലുത്തിയാണ് മതപരിവർത്തനം നടത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ മൊഴി കോടതി തള്ളിക്കളയണമെന്നും വികാരി ജനറാൾ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വിഭാഗക്കാരായ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതപരിവർത്തനം നടത്തി ഉയർന്നപ്രായക്കാരെക്കൊണ്ടു വിവാഹം കഴിപ്പിക്കുന്നത് പാക്കിസ്ഥാനിൽ പതിവായിരിക്കുകയാണ്.
ഈ വർഷമാദ്യം മരിയ ഷഹബാസ് എന്ന പതിന്നാലുകാരിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി വിവാഹം ചെയ്തിരുന്നു. ലാഹോർ ഹൈക്കോടതി ഭർത്താവെന്ന് അംഗീകരിച്ച മുഹമ്മദ് നാകാഷിന്റെ വസതിയിൽനിന്നും മരിയ പിന്നീട് രക്ഷപ്പെട്ടു. പാക് പഞ്ചാബിലെ മദീന പട്ടണവാസിയായ മരിയയെ ഏപ്രിൽ 28ന് നാകാഷ് വീടിനു സമീപത്തുവച്ച് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നു.