ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 54.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
1066 സ്ഥാനാർഥികളായിരുന്നു ആദ്യ ഘട്ടത്തിൽ മത്സരംഗത്തുണ്ടായിരുന്നത്. 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ ജില്ലകളിൽ 54.75 ശതമാനമായിരുന്നു പോളിംഗ്.
കോവിഡ് ഭീതിക്കിടെ രാജ്യത്തു നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. മുൻ മുഖ്യമന്ത്രി ജീതൻ റാം മാൻജിയും ആറു മന്ത്രിമാരും ഇന്നലെ ജനവിധി തേടിയവരിൽ ഉൾപ്പെടുന്നു.
കോവിഡ്ഭീതി വോട്ടെടുപ്പിനെ ബാധിച്ചില്ലെന്നാണു പോളിംഗ് ശതമാനം തെളിയിക്കുന്നത്. ഇന്നലെ വോട്ടെടുപ്പ് നടന്ന 71 മണ്ഡലങ്ങളിൽ 35 എണ്ണം മാവോയിസ്റ്റ് സ്വാധീന മേഖലകളിലായിരുന്നു.
ബിഹാറിൽ രണ്ടാം ഘട്ടം വോട്ടെടുപ്പ് നവംബർ മൂന്നിനു നടക്കും.അവസാനഘട്ടം തെരഞ്ഞെടുപ്പ് നവംബർ ഏഴിനാണ്.
1066 സ്ഥാനാർഥികളായിരുന്നു ആദ്യ ഘട്ടത്തിൽ മത്സരംഗത്തുണ്ടായിരുന്നത്. 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ ജില്ലകളിൽ 54.75 ശതമാനമായിരുന്നു പോളിംഗ്.
കോവിഡ് ഭീതിക്കിടെ രാജ്യത്തു നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. മുൻ മുഖ്യമന്ത്രി ജീതൻ റാം മാൻജിയും ആറു മന്ത്രിമാരും ഇന്നലെ ജനവിധി തേടിയവരിൽ ഉൾപ്പെടുന്നു.
കോവിഡ്ഭീതി വോട്ടെടുപ്പിനെ ബാധിച്ചില്ലെന്നാണു പോളിംഗ് ശതമാനം തെളിയിക്കുന്നത്. ഇന്നലെ വോട്ടെടുപ്പ് നടന്ന 71 മണ്ഡലങ്ങളിൽ 35 എണ്ണം മാവോയിസ്റ്റ് സ്വാധീന മേഖലകളിലായിരുന്നു.
ബിഹാറിൽ രണ്ടാം ഘട്ടം വോട്ടെടുപ്പ് നവംബർ മൂന്നിനു നടക്കും.അവസാനഘട്ടം തെരഞ്ഞെടുപ്പ് നവംബർ ഏഴിനാണ്.