ന്യൂഡൽഹി: അതിർത്തി സംഘർഷങ്ങളിൽ അയവില്ലാതെ തുടരുന്നതിനിടെ വ്യോമസേനയ്ക്കു കരുത്തുപകർന്ന് കൂടുതൽ റഫാൽ വിമാനങ്ങൾ എത്തുന്നു. നവംബർ അഞ്ചിനു മൂന്നു റഫാൽ വിമാനങ്ങൾ കൂടി ഫ്രാൻസിലെ ദസോ ഏവിയേഷനിൽനിന്ന് ഇന്ത്യയിലെത്തും. ഫ്രാൻസുമായുള്ള കരാർ അനുസരിച്ച് ആദ്യഘട്ടത്തിൽ അഞ്ചു വിമാനങ്ങൾ എത്തിയിരുന്നു.
അടുത്ത വർഷം ഏപ്രിലിനകം 16 റഫാൽ വിമാനങ്ങൾകൂടി എത്തും. നവംബർ, ജനുവരി, മാർച്ച് മാസങ്ങളിലായി മൂന്നു വിമാനങ്ങൾ വീതവും ഏപ്രിലിൽ ഏഴു വിമാനങ്ങളുമാണെത്തുന്നത്. ഏഴ് ഇരട്ടസീറ്റ് വിമാനങ്ങൾ ഫ്രാൻസിൽ വ്യോമസേനാ പൈലറ്റുമാർക്ക് പരിശീലനത്തിനായി ഉപയോഗിക്കുകയാണ്.
21 ഒറ്റ സീറ്റ് വിമാനങ്ങളും ഏഴ് ഇരട്ടസീറ്റ് വിമാനങ്ങളുമാണ് ഇന്ത്യ സ്വന്തമാക്കുന്നത്. 18 എണ്ണം അംബാലയിലെ ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലും ബാക്കിയുള്ളവ പശ്ചിമ ബംഗാളിലെ ഹഷിമാര വ്യോമതാവളത്തിലുമായി വിന്യസിക്കും. നവംബർ അഞ്ചിനാണ് മൂന്നു വിമാനങ്ങൾ ഫ്രാൻസിലെ ബോർഡിയക്സ് മെറിഗ്നാക്കിൽനിന്ന് അംബാലയിലേക്ക് എത്തുക.
ആദ്യമെത്തിയ അഞ്ചു വിമാനങ്ങളും യുഎഇയിലെ ഫ്രഞ്ച് വ്യോമതാവളത്തിൽ ഇറങ്ങിയശേഷമാണു വന്നത്. ഇനി വരുന്നവ ആകാശത്ത് ഇന്ധനം നിറച്ച് നേരിട്ട് ഇന്ത്യയിലേക്കെത്തും. മുഴുവൻ വിമാനങ്ങളിലും മൈക, മീറ്റിയോർ എന്നീ എയർ ടു എയർ മിസൈലുകളും സ്കാൽപ് വ്യോമ- ഭൂത മിസൈലുകളും ഘടിപ്പിച്ചിട്ടുണ്ട്.
സെബി മാത്യു
അടുത്ത വർഷം ഏപ്രിലിനകം 16 റഫാൽ വിമാനങ്ങൾകൂടി എത്തും. നവംബർ, ജനുവരി, മാർച്ച് മാസങ്ങളിലായി മൂന്നു വിമാനങ്ങൾ വീതവും ഏപ്രിലിൽ ഏഴു വിമാനങ്ങളുമാണെത്തുന്നത്. ഏഴ് ഇരട്ടസീറ്റ് വിമാനങ്ങൾ ഫ്രാൻസിൽ വ്യോമസേനാ പൈലറ്റുമാർക്ക് പരിശീലനത്തിനായി ഉപയോഗിക്കുകയാണ്.
21 ഒറ്റ സീറ്റ് വിമാനങ്ങളും ഏഴ് ഇരട്ടസീറ്റ് വിമാനങ്ങളുമാണ് ഇന്ത്യ സ്വന്തമാക്കുന്നത്. 18 എണ്ണം അംബാലയിലെ ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലും ബാക്കിയുള്ളവ പശ്ചിമ ബംഗാളിലെ ഹഷിമാര വ്യോമതാവളത്തിലുമായി വിന്യസിക്കും. നവംബർ അഞ്ചിനാണ് മൂന്നു വിമാനങ്ങൾ ഫ്രാൻസിലെ ബോർഡിയക്സ് മെറിഗ്നാക്കിൽനിന്ന് അംബാലയിലേക്ക് എത്തുക.
ആദ്യമെത്തിയ അഞ്ചു വിമാനങ്ങളും യുഎഇയിലെ ഫ്രഞ്ച് വ്യോമതാവളത്തിൽ ഇറങ്ങിയശേഷമാണു വന്നത്. ഇനി വരുന്നവ ആകാശത്ത് ഇന്ധനം നിറച്ച് നേരിട്ട് ഇന്ത്യയിലേക്കെത്തും. മുഴുവൻ വിമാനങ്ങളിലും മൈക, മീറ്റിയോർ എന്നീ എയർ ടു എയർ മിസൈലുകളും സ്കാൽപ് വ്യോമ- ഭൂത മിസൈലുകളും ഘടിപ്പിച്ചിട്ടുണ്ട്.
സെബി മാത്യു