ലക്നോ: ഉത്തർപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും സ്വന്തമാക്കാനുള്ള ബിഎസ്പി അധ്യക്ഷ മായാവതിയുടെ ശ്രമങ്ങൾക്ക് വെല്ലുവിളിയായി പാർട്ടി എംഎൽഎമാരുടെ വിമതനീക്കം.
സ്വന്തം നിലയിൽ സ്ഥാനാർഥിയെ ജയിപ്പിക്കാനുള്ള അംഗബലം ഇല്ലാത്തതിനാൽ ബിജെപി ഇതര പ്രതിപക്ഷകക്ഷികളുടെ സഹായത്തോടെ മുതിർന്ന നേതാവ് രാംജി ഗൗതമിനെ പാർലമെന്റിൽ എത്തിക്കാൻ മായാവതി കിണഞ്ഞുപരിശ്രമിക്കുന്നതിനിടെയാണ് എംഎൽഎമാരുടെ വിമത നീക്കം.
സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നുവെന്നു കാണിച്ചുള്ള കത്തിൽ തങ്ങളുടെ ഒപ്പ് വ്യാജമായി ചേർത്തുവെന്നാരോപിച്ച് നാല് എംഎൽഎമാർ റിട്ടേണിംഗ് ഓഫീസർക്കു പരാതി നൽകി. മറ്റ് രണ്ട് എംഎൽഎമാരും ഇവർക്കൊപ്പം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. അതിനുപുറമേ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ കണ്ടുവെന്ന് മറ്റൊരു എംഎൽഎയും അറിയിച്ചു.
സ്വന്തം നിലയിൽ സ്ഥാനാർഥിയെ ജയിപ്പിക്കാനുള്ള അംഗബലം ഇല്ലാത്തതിനാൽ ബിജെപി ഇതര പ്രതിപക്ഷകക്ഷികളുടെ സഹായത്തോടെ മുതിർന്ന നേതാവ് രാംജി ഗൗതമിനെ പാർലമെന്റിൽ എത്തിക്കാൻ മായാവതി കിണഞ്ഞുപരിശ്രമിക്കുന്നതിനിടെയാണ് എംഎൽഎമാരുടെ വിമത നീക്കം.
സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നുവെന്നു കാണിച്ചുള്ള കത്തിൽ തങ്ങളുടെ ഒപ്പ് വ്യാജമായി ചേർത്തുവെന്നാരോപിച്ച് നാല് എംഎൽഎമാർ റിട്ടേണിംഗ് ഓഫീസർക്കു പരാതി നൽകി. മറ്റ് രണ്ട് എംഎൽഎമാരും ഇവർക്കൊപ്പം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. അതിനുപുറമേ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ കണ്ടുവെന്ന് മറ്റൊരു എംഎൽഎയും അറിയിച്ചു.