പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്നു നടക്കും. 71 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ്. 1066 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്.
ജെഡി-യു-ബിജെപി സഖ്യവവും ആർജെഡി-കോൺഗ്രസ്-ഇടത് സഖ്യവും മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. ആറു മന്ത്രിമാർ ഇന്നു ജനവിധി തേടുന്നു. ബിഹാറിൽ മൂന്നു ഘട്ടമായിട്ടാണു വോട്ടെടുപ്പ്. രണ്ടാം ഘട്ടം നവംബർ മൂന്നിനും മൂന്നാം ഘട്ടം നവംബർ ഏഴിനും നടക്കും.
ജെഡി-യു-ബിജെപി സഖ്യവവും ആർജെഡി-കോൺഗ്രസ്-ഇടത് സഖ്യവും മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. ആറു മന്ത്രിമാർ ഇന്നു ജനവിധി തേടുന്നു. ബിഹാറിൽ മൂന്നു ഘട്ടമായിട്ടാണു വോട്ടെടുപ്പ്. രണ്ടാം ഘട്ടം നവംബർ മൂന്നിനും മൂന്നാം ഘട്ടം നവംബർ ഏഴിനും നടക്കും.