ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലികൾ വിലക്കിയ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്ന കാര്യത്തിൽ ഇടപെടാത്തതിനു തെരഞ്ഞെടുപ്പു കമ്മീഷനെ ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
ഒൻപത് ജില്ലകളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ നടത്താനിരുന്ന റാലികളാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയർ ബെഞ്ച് തടഞ്ഞത്. കോവിഡ് പശ്ചാത്തലത്തിൽ പാർട്ടികൾ പൊതുസമ്മേളനം നടത്തുന്നതിനും റാലികൾ സംഘടിപ്പിക്കുന്നതിനും അനുമതി നൽകരുതെന്നു ജില്ലാ മജിസ്ട്രേറ്റുമാർക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, കോടതി തെരഞ്ഞെടുപ്പു നടപടി ക്രമങ്ങളിൽ ഇടപെടുകയാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചത്.
ഒൻപത് ജില്ലകളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ നടത്താനിരുന്ന റാലികളാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയർ ബെഞ്ച് തടഞ്ഞത്. കോവിഡ് പശ്ചാത്തലത്തിൽ പാർട്ടികൾ പൊതുസമ്മേളനം നടത്തുന്നതിനും റാലികൾ സംഘടിപ്പിക്കുന്നതിനും അനുമതി നൽകരുതെന്നു ജില്ലാ മജിസ്ട്രേറ്റുമാർക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, കോടതി തെരഞ്ഞെടുപ്പു നടപടി ക്രമങ്ങളിൽ ഇടപെടുകയാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചത്.