ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്ന വയലിലെ അവശിഷ്ടങ്ങൾ കത്തിക്കുന്നതു തടയുന്നതിനായി സമഗ്രമായ നിയമം കൊണ്ടുവരാമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
പ്രശ്നങ്ങൾ പരിശോധിക്കുന്നതിനായി ഒരു സ്ഥിരം സമിതി രൂപീകരിക്കുന്നത് സംബന്ധിച്ചാണ് നിയമം തയാറാക്കുന്നതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദമാക്കി. കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ് പരിഗണിച്ച ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്, ഏകാംഗ കമ്മീഷനെ നിയോഗിച്ചുകൊണ്ട് നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിച്ചു.
ഡൽഹി ഉൾപ്പെടുന്ന രാജ്യതലസ്ഥാന മേഖലയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നത് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വയലുകളിൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതി നാലാണെന്നും അവയ്ക്ക െതിരേ നടപടിയെടുക്കുന്നതിനും ബോധവത്കരണം അടക്കമുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി സുപ്രീം കോടതിയിലെ മുൻ ജഡ്ജി ജസ്റ്റീസ് മദൻ ബി. ലോകുറിന്റെ നേതൃത്വത്തിൽ കമ്മീഷനെ കോടതി നിയോഗിച്ചിരുന്നു. ഇതിനെ അന്ന് സോളിസിറ്റർ ജനറൽ എതിർക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സ്ഥിരം സംവിധാനമായി നിയമം കൊണ്ടുവരുമെന്നു കേന്ദ്രസർക്കാർ ഇന്നലെ കോടതിയിൽ ഉറപ്പു നൽകിയത്. ഏകാംഗ കമ്മീഷനെ പിൻവലിക്കാനുള്ള നടപടിയെ ഹർജിക്കാരൻ എതിർത്തെങ്കിലും കോടതി അതു പരിഗണിച്ചില്ല.
പ്രശ്നങ്ങൾ പരിശോധിക്കുന്നതിനായി ഒരു സ്ഥിരം സമിതി രൂപീകരിക്കുന്നത് സംബന്ധിച്ചാണ് നിയമം തയാറാക്കുന്നതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദമാക്കി. കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ് പരിഗണിച്ച ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്, ഏകാംഗ കമ്മീഷനെ നിയോഗിച്ചുകൊണ്ട് നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിച്ചു.
ഡൽഹി ഉൾപ്പെടുന്ന രാജ്യതലസ്ഥാന മേഖലയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നത് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വയലുകളിൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതി നാലാണെന്നും അവയ്ക്ക െതിരേ നടപടിയെടുക്കുന്നതിനും ബോധവത്കരണം അടക്കമുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി സുപ്രീം കോടതിയിലെ മുൻ ജഡ്ജി ജസ്റ്റീസ് മദൻ ബി. ലോകുറിന്റെ നേതൃത്വത്തിൽ കമ്മീഷനെ കോടതി നിയോഗിച്ചിരുന്നു. ഇതിനെ അന്ന് സോളിസിറ്റർ ജനറൽ എതിർക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സ്ഥിരം സംവിധാനമായി നിയമം കൊണ്ടുവരുമെന്നു കേന്ദ്രസർക്കാർ ഇന്നലെ കോടതിയിൽ ഉറപ്പു നൽകിയത്. ഏകാംഗ കമ്മീഷനെ പിൻവലിക്കാനുള്ള നടപടിയെ ഹർജിക്കാരൻ എതിർത്തെങ്കിലും കോടതി അതു പരിഗണിച്ചില്ല.