റോം: കോവിഡ്-19 മഹാമാരി രണ്ടാംഘട്ട വ്യാപനമെത്തിയതോടെ ഇറ്റലിയിൽ തിങ്കളാഴ്ച മുതല്‍ സിനിമ തിയറ്റര്‍, ജിംനേഷ്യം, സിമ്മിംഗ് പൂള് എന്നിവ അടയ്ക്കും. ബാറുകളും റസ്റ്ററന്റുകളും വൈകുന്നേരം ആറു വരെ മാത്രമേ പ്രവര്‍ത്തിക്കൂ. മറ്റു കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണമില്ല. കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജൂസേപ്പെ കോന്തെയും പ്രാദേശിക നേതാക്കളും അംഗീകാരം നല്കി.
സാമ്പത്തിക തര്ച്ചയുണ്ടായതിനാല് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലേതുപോലെ ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും കോന്തെ വ്യക്തമാക്കി.
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ വിദ്യാര്‍ഥികളുടെ പഠനം ഓണ്‍ലൈന്‍ വഴിയാക്കി. ശനിയാഴ്ച ഇറ്റലിയില്‍ 19,600 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 151 മരണം റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെ സ്പെയിനില്‍ ജാഗ്രത പ്രഖ്യാപിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പത്തുലക്ഷം കടന്നു. 35,000 പേര് മരിച്ചു. പ്രാദേശിക സമയം രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറു വരെ 15 ദിവസത്തേക്ക് കര്‍ഫ്യു പ്രഖ്യാപിച്ചു. ജോലിക്കും വൈദ്യസഹായത്തിനുമല്ലാതെ ജില്ല വിട്ട് സഞ്ചരിക്കുന്നതിനും, കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. കോവിഡ്-19 ആദ്യഘട്ട വ്യാപനമുണ്ടായ ഏപ്രിലും സ്പെയിനില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
സാമ്പത്തിക തര്ച്ചയുണ്ടായതിനാല് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലേതുപോലെ ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും കോന്തെ വ്യക്തമാക്കി.
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ വിദ്യാര്‍ഥികളുടെ പഠനം ഓണ്‍ലൈന്‍ വഴിയാക്കി. ശനിയാഴ്ച ഇറ്റലിയില്‍ 19,600 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 151 മരണം റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെ സ്പെയിനില്‍ ജാഗ്രത പ്രഖ്യാപിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പത്തുലക്ഷം കടന്നു. 35,000 പേര് മരിച്ചു. പ്രാദേശിക സമയം രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറു വരെ 15 ദിവസത്തേക്ക് കര്‍ഫ്യു പ്രഖ്യാപിച്ചു. ജോലിക്കും വൈദ്യസഹായത്തിനുമല്ലാതെ ജില്ല വിട്ട് സഞ്ചരിക്കുന്നതിനും, കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. കോവിഡ്-19 ആദ്യഘട്ട വ്യാപനമുണ്ടായ ഏപ്രിലും സ്പെയിനില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.