വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ 13 പേരെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. ഞായറാഴ്ച പതിവുള്ള ത്രികാല ജപത്തിനു ശേഷമാണ് മാര്‍പാപ്പയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. പുതിയ കര്‍ദിനാള്‍മാരില്‍ ഒമ്പതു പേര് എണ്പതു വയസില്‍ താഴെയുള്ളവരാണ്.
റോമന്‍ കൂരിയായില്‍ സേവനം ചെയ്യുന്ന മെത്രാന്മാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍ മാരിയോ ഗ്രെക്ക് (മാൾട്ട), വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് മർച്ചെല്ലോ സെമെരാരോ, അസീസിയിലെ ഫ്രാന്‍സിസ്കന്‍ ആശ്രമാധിപൻ ഫാ. മൗരോ ഗാബെത്തി, ആര്‍ച്ച്ബിഷപ് അന്ത്വാൻ കന്പാണ്ട (ക്രിൽഗാലി, റുവാണ്ട), വില്‍ട്ടണ്‍ ഗ്രിഗറി (വാഷിംഗ്ടൺ, യുഎസ്), ആര്‍ച്ച്ബിഷപ് ജോസ് ഫൂവെർത്തെ അഡ്വിന്‍കുള (കാപിസ്, ഫിലിപ്പീൻസ്), ആര്‍ച്ച്ബിഷപ് ചെലസ്റ്റീനോ ആവോസ് ബ്രാക്കോ (സാന്തിയാഗോ, ചിലി), അപ്പസ്തോലിക് വികാരി കോര്‍ണേലിയസ് സിം (ബ്രൂണെയ്), ആര്‍ച്ച്ബിഷപ് ഔഗുസ്തോ പൗളോ ലോജൂദീചെ(സീയെന്ന, ഇറ്റലി) എന്നിവരാണ് എണ്പതു വയസിനു താഴെയുള്ള പുതിയ കര്‍ദിനാള്‍മാര്‍. എൺപതു വയസിൽ താഴെയുള്ള കർദിനാൾമാർക്കാണ് മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കുക.
ഫെലിപ്പെ അരിസ്മെന്റി എസ്ക്യുവെല് (മെക്സിക്കോ), സില്‍വാനോ തൊമാസി (യുഎസ്), കപ്പൂച്ചിന്‍ വൈദികന് റാനിമേരോ കന്താലമെസ (ഇറ്റലി), എന്റിക്കോ ഫെറോചി എന്നിവരാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റുള്ളവർ. നവംബര്‍ 28ന് പുതിയ കർദിനാൾമാർ സ്ഥാനമേറ്റെടുക്കും.
പുതിയ കർദിനാൾമാർ കൂടി ചേരുന്പോൾ 80 വയസിനു താഴെ പ്രായമുള്ള 128 പേരുണ്ടാകും. അവരിൽ 73 പേരെയും ഫ്രാൻസിസ് പാപ്പ തന്നെ നിയമിച്ചവരാണ്. ഏഴാം തവണയാണ് അദ്ദേഹം കർദിനാൾമാരെ നാമനിർദേശം ചെയ്യുന്നത്.
റോമന്‍ കൂരിയായില്‍ സേവനം ചെയ്യുന്ന മെത്രാന്മാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍ മാരിയോ ഗ്രെക്ക് (മാൾട്ട), വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് മർച്ചെല്ലോ സെമെരാരോ, അസീസിയിലെ ഫ്രാന്‍സിസ്കന്‍ ആശ്രമാധിപൻ ഫാ. മൗരോ ഗാബെത്തി, ആര്‍ച്ച്ബിഷപ് അന്ത്വാൻ കന്പാണ്ട (ക്രിൽഗാലി, റുവാണ്ട), വില്‍ട്ടണ്‍ ഗ്രിഗറി (വാഷിംഗ്ടൺ, യുഎസ്), ആര്‍ച്ച്ബിഷപ് ജോസ് ഫൂവെർത്തെ അഡ്വിന്‍കുള (കാപിസ്, ഫിലിപ്പീൻസ്), ആര്‍ച്ച്ബിഷപ് ചെലസ്റ്റീനോ ആവോസ് ബ്രാക്കോ (സാന്തിയാഗോ, ചിലി), അപ്പസ്തോലിക് വികാരി കോര്‍ണേലിയസ് സിം (ബ്രൂണെയ്), ആര്‍ച്ച്ബിഷപ് ഔഗുസ്തോ പൗളോ ലോജൂദീചെ(സീയെന്ന, ഇറ്റലി) എന്നിവരാണ് എണ്പതു വയസിനു താഴെയുള്ള പുതിയ കര്‍ദിനാള്‍മാര്‍. എൺപതു വയസിൽ താഴെയുള്ള കർദിനാൾമാർക്കാണ് മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കുക.
ഫെലിപ്പെ അരിസ്മെന്റി എസ്ക്യുവെല് (മെക്സിക്കോ), സില്‍വാനോ തൊമാസി (യുഎസ്), കപ്പൂച്ചിന്‍ വൈദികന് റാനിമേരോ കന്താലമെസ (ഇറ്റലി), എന്റിക്കോ ഫെറോചി എന്നിവരാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റുള്ളവർ. നവംബര്‍ 28ന് പുതിയ കർദിനാൾമാർ സ്ഥാനമേറ്റെടുക്കും.
പുതിയ കർദിനാൾമാർ കൂടി ചേരുന്പോൾ 80 വയസിനു താഴെ പ്രായമുള്ള 128 പേരുണ്ടാകും. അവരിൽ 73 പേരെയും ഫ്രാൻസിസ് പാപ്പ തന്നെ നിയമിച്ചവരാണ്. ഏഴാം തവണയാണ് അദ്ദേഹം കർദിനാൾമാരെ നാമനിർദേശം ചെയ്യുന്നത്.