രണ്ടാം പകുതിയിൽ കിംഗ്സ് ഇലവണ്‍ നടത്തുന്ന മാജിക്കിൽ എതിർ ടീമുകൾ കടപുഴകി. ഏറ്റവും ഒടുവിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആണ് പഞ്ചാബിന്റെ ചൂടറഞ്ഞത്. 20 ഓവറിൽ 126 റണ്‍സ് മാത്രമെടുത്ത പഞ്ചാബിനെ വേഗത്തിൽ കീഴടക്കിക്കളയാമെന്ന് കരുതിയ ഹൈദരാബാദിനു തെറ്റുപറ്റി, അവരെ കാത്തിരുന്നത് 12 റണ്‍സിന്റെ തോൽവിയായിരുന്നു. സ്കോർ: കിംഗ്സ് ഇലവണ്‍: 126/7 (20). സണ്‍റൈസേഴ്സ്: 114 (19.5). മാൻ ഓഫ് ദ മാച്ച്: ക്രിസ് ജോർദാൻ 3/17 (4) & 7 (12)
രാശി തെളിയിച്ച ഗെയ്ൽ
മുംബൈ ഇന്ത്യൻസിനെതിരായ രണ്ട് സൂപ്പർ ഓവർ പോരാട്ടം ഉൾപ്പെടെയായിരുന്നു അത്. ചുരുക്കത്തിൽ ഗെയ്ൽ എത്തിയത് ടീമിന്റെ രാശി തെളിയിച്ചെന്നു വിലയിരുത്തപ്പെട്ടു. നാലു മത്സരങ്ങളിൽനിന്ന് 126 റണ്‍സ് മാത്രമാണ് ഗെയ്ൽ നേടിയതെങ്കിലും ടീം വിജയവഴിയിലാണ്. ഐപിഎലിന്റെ രണ്ടാം പകുതിയിൽ തുടർച്ചയായി നാല് ജയം കിംഗ്സ് ഇലവണ്‍ സ്വന്തമാക്കി. രണ്ടാം പകുതിയിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമും അവർതന്നെ. ആദ്യ പകുതിയിൽ പ്ലേ ഓഫ് സാധ്യതയുടെ പരിസരത്തൊന്നും ഇല്ലാതിരുന്ന പഞ്ചാബ് പ്ലേ ഓഫ് സാധ്യത സജീവമാക്കിയെന്നതും ശ്രദ്ധേയം.