സസറാം: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ തന്റെ ആദ്യപൊതുയോഗത്തിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കാഷ്മീരിനു പ്രത്യേക പദവി ഉറപ്പാക്കുന്ന 370 -ാം വകുപ്പ് റദ്ദാക്കിയതിനെതിരെയുള്ള പ്രചാരണത്തിലൂടെ വോട്ടർമാരെ ആകർഷിക്കാനാണു പ്രതിപക്ഷ ശ്രമമെന്നു പ്രധാനമന്ത്രി ആരോപിച്ചു.
അതേസമയം ഇന്ത്യ- ചൈന സംഘർഷത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരെ അധിക്ഷേപിക്കുകയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഗൽ വാൻ സംഘർഷത്തിൽ ബിഹാറിലെ ജവാന്മാർ രക്തസാക്ഷിത്വം വരിച്ചപ്പോൾ പ്രധാനമന്ത്രി എന്തുചെയ്യുകയായിരുന്നുവെന്ന് ഹിസ്വയിൽ പടുകൂറ്റൻ റാലിക്കുശേഷം നടത്തിയ പൊതുയോഗത്തിൽ രാഹുൽ ചോദിച്ചു.
ആർജെഡിയുടെ 15 വർഷം നീണ്ട ഭരണത്തിൽ ബിഹാറിൽ കുറ്റകൃത്യങ്ങളും കൊള്ളയും വർധിച്ചതായി മോദി കുറ്റപ്പെടുത്തി. നിതീഷ് കുമാർ സർക്കാരിന്റെ വികസനനേട്ടങ്ങളും അദ്ദേഹം എണ്ണിപ്പറഞ്ഞു. നിതീഷിന് ഒരവസരം കൂടി നൽകിയാൽ കേന്ദ്രത്തിൽ എൻഡിഎ ഭരിക്കുന്പോൾ സംസ്ഥാനത്ത് ഇരട്ട എൻജിനുള്ള സർക്കാരിനെ ലഭിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ബിഹാറുകാരായ ജവാന്മാരെ അതിർത്തിയിലേക്ക് അയയ്ക്കുന്നതിനെ പ്രധാനമന്ത്രി പ്രകീർത്തിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു രാഹുലിന്റെ വിമർശനം. ലഡാക്കിലെ ഇന്ത്യൻ ഭാഗത്ത് ഒരാൾപോലും നുഴഞ്ഞുകയറിയിട്ടില്ലെന്ന പ്രസ്താവന സൈനികരെ അപമാനിക്കുന്നതാണ്. ചൈനീസ് സേന നമ്മുടെ 1,200 കിലോമീറ്ററോളം ഭൂമി പിടിച്ചെടുത്തു. എന്നിട്ടും പ്രധാനമന്ത്രി മറ്റൊന്നാണു പറയുന്നത്. ലോക്ക്ഡൗണിനെത്തുടർന്ന് കുടിയേറ്റ തൊഴിലാളികൾ അനുഭവിച്ച ദുരിതവും രാഹുൽ വരച്ചുകാട്ടി. ആർജെഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെ നേതാക്കളെ സാക്ഷി നിർത്തിയായിരുന്നു രാഹുലിന്റെ പ്രസംഗം.
ഒക്ടോബർ 28(71 മണ്ഡലങ്ങൾ), നവംബർ മൂന്ന്(94 മണ്ഡലങ്ങൾ), നവംബർ ഏഴ്(78 മണ്ഡലങ്ങൾ) എന്നിങ്ങനെ മൂന്നു ഘട്ടമായിട്ടാണു ബിഹാറിൽ തെരഞ്ഞെടുപ്പ്. നവംബർ പത്തിനാണു ഫലപ്രഖ്യാപനം.
അതേസമയം ഇന്ത്യ- ചൈന സംഘർഷത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരെ അധിക്ഷേപിക്കുകയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഗൽ വാൻ സംഘർഷത്തിൽ ബിഹാറിലെ ജവാന്മാർ രക്തസാക്ഷിത്വം വരിച്ചപ്പോൾ പ്രധാനമന്ത്രി എന്തുചെയ്യുകയായിരുന്നുവെന്ന് ഹിസ്വയിൽ പടുകൂറ്റൻ റാലിക്കുശേഷം നടത്തിയ പൊതുയോഗത്തിൽ രാഹുൽ ചോദിച്ചു.
ആർജെഡിയുടെ 15 വർഷം നീണ്ട ഭരണത്തിൽ ബിഹാറിൽ കുറ്റകൃത്യങ്ങളും കൊള്ളയും വർധിച്ചതായി മോദി കുറ്റപ്പെടുത്തി. നിതീഷ് കുമാർ സർക്കാരിന്റെ വികസനനേട്ടങ്ങളും അദ്ദേഹം എണ്ണിപ്പറഞ്ഞു. നിതീഷിന് ഒരവസരം കൂടി നൽകിയാൽ കേന്ദ്രത്തിൽ എൻഡിഎ ഭരിക്കുന്പോൾ സംസ്ഥാനത്ത് ഇരട്ട എൻജിനുള്ള സർക്കാരിനെ ലഭിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ബിഹാറുകാരായ ജവാന്മാരെ അതിർത്തിയിലേക്ക് അയയ്ക്കുന്നതിനെ പ്രധാനമന്ത്രി പ്രകീർത്തിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു രാഹുലിന്റെ വിമർശനം. ലഡാക്കിലെ ഇന്ത്യൻ ഭാഗത്ത് ഒരാൾപോലും നുഴഞ്ഞുകയറിയിട്ടില്ലെന്ന പ്രസ്താവന സൈനികരെ അപമാനിക്കുന്നതാണ്. ചൈനീസ് സേന നമ്മുടെ 1,200 കിലോമീറ്ററോളം ഭൂമി പിടിച്ചെടുത്തു. എന്നിട്ടും പ്രധാനമന്ത്രി മറ്റൊന്നാണു പറയുന്നത്. ലോക്ക്ഡൗണിനെത്തുടർന്ന് കുടിയേറ്റ തൊഴിലാളികൾ അനുഭവിച്ച ദുരിതവും രാഹുൽ വരച്ചുകാട്ടി. ആർജെഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെ നേതാക്കളെ സാക്ഷി നിർത്തിയായിരുന്നു രാഹുലിന്റെ പ്രസംഗം.
ഒക്ടോബർ 28(71 മണ്ഡലങ്ങൾ), നവംബർ മൂന്ന്(94 മണ്ഡലങ്ങൾ), നവംബർ ഏഴ്(78 മണ്ഡലങ്ങൾ) എന്നിങ്ങനെ മൂന്നു ഘട്ടമായിട്ടാണു ബിഹാറിൽ തെരഞ്ഞെടുപ്പ്. നവംബർ പത്തിനാണു ഫലപ്രഖ്യാപനം.