ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമായാൽ മുൻഗണനാ ക്രമത്തിൽ അതു പൊതുജനങ്ങൾക്കു വിതരണം ചെയ്യുന്നതിന് ആധാർ കാർഡുമായി ബന്ധിപ്പിച്ചു പ്രത്യേക രോഗപ്രതിരോധ പദ്ധതിയുമായി കേന്ദ്രസർക്കാർ. സർക്കാർ നേരിട്ടു സംഭരിച്ച് മുൻഗണനാ ക്രമത്തിൽ നാലു വിഭാഗങ്ങളായി തിരിച്ചായിരിക്കും വാക്സിൻ വിതരണം. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സഹകരണത്തോടെ ആദ്യഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുന്നതിനായുള്ള നാലു വിഭാഗങ്ങളെ കണ്ടെത്തും.
സംസ്ഥാനങ്ങളെയും ജില്ലകളെയും മുൻഗണനാ പട്ടികപ്രകാരം നിർണയിച്ച് സൗജന്യമായി കേന്ദ്രം നേരിട്ടുവാക്സിനുകൾ വിതരണം ചെയ്യും. വാക്സിനുകൾ സംസ്ഥാനങ്ങൾ നേരിട്ട് സംഭരിക്കരുതെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. വാക്സിൻ വളരെ അത്യാവശ്യമായി നൽകേണ്ട 30 കോടിയോളം ജനങ്ങളുടെ പട്ടിക തയാറാക്കാനുള്ള ഒരുക്കങ്ങൾ കേന്ദ്രസർക്കാർ തുടങ്ങിക്കഴിഞ്ഞു. പട്ടിക തയാറാക്കുന്നതിനായി സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സർക്കാരുകൾക്ക് കേന്ദ്രം നിർദേശം നൽകിയെന്നാണു വിവരം. നവംബർ പകുതിയോടെ മുൻഗണനക്കാരുടെ പട്ടിക തയാറാക്കും. വാക്സിൻ വിതരണത്തിൽ നിലവിൽ രാജ്യത്തുള്ള പദ്ധതിക്കു സമാന്തരമായി പ്രത്യേക വിഭാഗത്തിൽപ്പെടുത്തിയാണ് കോവിഡ് വാക്സിൻ വിതരണം ചെയ്യുക. രാജ്യത്ത് നിലവിലുള്ള വാക്സിൻ വിതരണ ശൃംഖല ഉപയോഗിച്ചുതന്നെയായിരിക്കും ഇതിന്റെ വിതരണവും.
വാക്സിൻ വിതരണത്തിന് നിലവിലെ സർക്കാർ സംവിധാനങ്ങളും സ്വകാര്യ പങ്കാളിത്തവും ഉപയോഗപ്പെടുത്തും. അടുത്ത വർഷം ജൂലൈ ആകുന്പോഴേക്കും വാക്സിൻ നൽകാൻ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇവർക്കു മുൻഗണന...
* ഡോക്ടർമാർ, എംബിബിഎസ് വിദ്യാർഥികൾ, നഴ്സുമാർ, ആശാ വർക്കർമാർ എന്നിവരുൾപ്പെടെ ഒരു കോടി ആരോഗ്യ വിദഗ്ധർ.
* മുനിസിപ്പൽ കോർപറേഷൻ തൊഴിലാളികൾ, പോലീസ് ഉദ്യോഗസ്ഥർ, സായുധസേനാംഗൾ ഉൾപ്പെടെ രണ്ടുകോടി മുൻനിര ജീവനക്കാർ
* 50 വയസിനു മുകളിലുള്ള 26 കോടി ആളുകളാണ് മുൻഗണനയിൽ തുടർന്നു വരുന്നത്.
* 50 വയസിനു താഴെ രോഗാവസ്ഥിലുള്ള, പ്രത്യേക പരിചരണം ആവശ്യമുള്ളവർ.
സെബി മാത്യു
സംസ്ഥാനങ്ങളെയും ജില്ലകളെയും മുൻഗണനാ പട്ടികപ്രകാരം നിർണയിച്ച് സൗജന്യമായി കേന്ദ്രം നേരിട്ടുവാക്സിനുകൾ വിതരണം ചെയ്യും. വാക്സിനുകൾ സംസ്ഥാനങ്ങൾ നേരിട്ട് സംഭരിക്കരുതെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. വാക്സിൻ വളരെ അത്യാവശ്യമായി നൽകേണ്ട 30 കോടിയോളം ജനങ്ങളുടെ പട്ടിക തയാറാക്കാനുള്ള ഒരുക്കങ്ങൾ കേന്ദ്രസർക്കാർ തുടങ്ങിക്കഴിഞ്ഞു. പട്ടിക തയാറാക്കുന്നതിനായി സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സർക്കാരുകൾക്ക് കേന്ദ്രം നിർദേശം നൽകിയെന്നാണു വിവരം. നവംബർ പകുതിയോടെ മുൻഗണനക്കാരുടെ പട്ടിക തയാറാക്കും. വാക്സിൻ വിതരണത്തിൽ നിലവിൽ രാജ്യത്തുള്ള പദ്ധതിക്കു സമാന്തരമായി പ്രത്യേക വിഭാഗത്തിൽപ്പെടുത്തിയാണ് കോവിഡ് വാക്സിൻ വിതരണം ചെയ്യുക. രാജ്യത്ത് നിലവിലുള്ള വാക്സിൻ വിതരണ ശൃംഖല ഉപയോഗിച്ചുതന്നെയായിരിക്കും ഇതിന്റെ വിതരണവും.
വാക്സിൻ വിതരണത്തിന് നിലവിലെ സർക്കാർ സംവിധാനങ്ങളും സ്വകാര്യ പങ്കാളിത്തവും ഉപയോഗപ്പെടുത്തും. അടുത്ത വർഷം ജൂലൈ ആകുന്പോഴേക്കും വാക്സിൻ നൽകാൻ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇവർക്കു മുൻഗണന...
* ഡോക്ടർമാർ, എംബിബിഎസ് വിദ്യാർഥികൾ, നഴ്സുമാർ, ആശാ വർക്കർമാർ എന്നിവരുൾപ്പെടെ ഒരു കോടി ആരോഗ്യ വിദഗ്ധർ.
* മുനിസിപ്പൽ കോർപറേഷൻ തൊഴിലാളികൾ, പോലീസ് ഉദ്യോഗസ്ഥർ, സായുധസേനാംഗൾ ഉൾപ്പെടെ രണ്ടുകോടി മുൻനിര ജീവനക്കാർ
* 50 വയസിനു മുകളിലുള്ള 26 കോടി ആളുകളാണ് മുൻഗണനയിൽ തുടർന്നു വരുന്നത്.
* 50 വയസിനു താഴെ രോഗാവസ്ഥിലുള്ള, പ്രത്യേക പരിചരണം ആവശ്യമുള്ളവർ.
സെബി മാത്യു