ന്യൂഡൽഹി: വ്യക്തിവിവര സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട് വിവരശേഖരണ വിഷയത്തിൽ വിശദീകരണം നൽകാൻ പാർലമെന്ററി സമിതിക്കു മുന്നിൽ ഹാജരാകില്ലെന്ന് ആമസോണ്‍.
28നു ചേരുന്ന പാർലമെന്ററി സമിതിക്കു മുന്നിൽ ആമസോണ്‍ അധികൃതർ എത്തിയില്ലെങ്കിൽ അവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നാണു വിവരം. എന്നാൽ, വിഷയുവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകേണ്ട വിദഗ്ധർ വിദേശത്താണെന്നാണ് ആമസോണ്‍ നൽകുന്ന വിശദീകരണം.
ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഉൾപ്പടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വ്യക്തി വിവരങ്ങൾ ചോർത്തുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ആമസോണ്‍ ഉൾപ്പടെയുള്ളവരിൽ നിന്ന് പാർലമെന്ററി സമിതി വിശദീകരണം തേടാൻ തീരുമാനിച്ചത്.
എന്നാൽ, 28ന് സമിതിക്കു മുന്നിൽ എത്താനാകില്ലെന്നാണ് ആമസോണ്‍ വ്യക്തമാക്കിയത്. ഇത് കടുത്ത അച്ചടക്കലംഘനമാണെന്നാണ് സമിതി അധ്യക്ഷയായ ബിജെപി എംപി മീനാക്ഷി ലേഖി പറയുന്നത്. സമിതിക്കു മുന്നിൽ ഹാജരായില്ലെങ്കിൽ ആമസോണിന് അച്ചടക്ക ലംഘനത്തിന് നോട്ടീസ് അയയ്ക്കുമെന്നാണ് റിപ്പോർട്ട്.
വിഷയവുമായി ബന്ധപ്പെട്ട് പാർലമെന്ററി സമിതിക്ക് മുന്നിൽ ഇന്നലെ ഫേസ് ബുക്ക് അധികൃതർ ഹാജരായിരുന്നു. രണ്ടു മണിക്കൂറോളമാണ് ഇവരിൽ നിന്നും സമിതി വിശദീകരണം ആരാഞ്ഞത്.
ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടർ ആംഖി ദാസ് ആണ് പാർലമെന്ററി സമിതിക്കു മുന്നിൽ ഹാജരായത്. ട്വിറ്റർ അധികൃതർ 28ന് സമിതിക്കു മുന്നിലെത്തും. 29ന് മുൻപായി സമിതിക്കു മുന്നിൽ ഹാജരാകണമെന്നു ചൂണ്ടിക്കാട്ടി ഗൂഗിളിനും പേടിഎമ്മിനും നോട്ടീസ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് ലോക്സഭയിൽ വ്യക്തിവിവര സംരക്ഷണ ബില്ല് അവതരിപ്പിച്ചത്. അപ്പോൾ തന്നെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ദേശസുരക്ഷയെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
സാങ്കേതികരംഗത്തെ വിദഗ്ധരും ഈ ആശങ്ക വ്യാപകമായി പങ്കുവെച്ചതോടെയാണ് ബില്ല് സംയുക്ത പാർലമെന്ററി സമിതിക്കു വിടാൻ തീരുമാനിച്ചത്.
28നു ചേരുന്ന പാർലമെന്ററി സമിതിക്കു മുന്നിൽ ആമസോണ്‍ അധികൃതർ എത്തിയില്ലെങ്കിൽ അവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നാണു വിവരം. എന്നാൽ, വിഷയുവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകേണ്ട വിദഗ്ധർ വിദേശത്താണെന്നാണ് ആമസോണ്‍ നൽകുന്ന വിശദീകരണം.
ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഉൾപ്പടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വ്യക്തി വിവരങ്ങൾ ചോർത്തുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ആമസോണ്‍ ഉൾപ്പടെയുള്ളവരിൽ നിന്ന് പാർലമെന്ററി സമിതി വിശദീകരണം തേടാൻ തീരുമാനിച്ചത്.
എന്നാൽ, 28ന് സമിതിക്കു മുന്നിൽ എത്താനാകില്ലെന്നാണ് ആമസോണ്‍ വ്യക്തമാക്കിയത്. ഇത് കടുത്ത അച്ചടക്കലംഘനമാണെന്നാണ് സമിതി അധ്യക്ഷയായ ബിജെപി എംപി മീനാക്ഷി ലേഖി പറയുന്നത്. സമിതിക്കു മുന്നിൽ ഹാജരായില്ലെങ്കിൽ ആമസോണിന് അച്ചടക്ക ലംഘനത്തിന് നോട്ടീസ് അയയ്ക്കുമെന്നാണ് റിപ്പോർട്ട്.
വിഷയവുമായി ബന്ധപ്പെട്ട് പാർലമെന്ററി സമിതിക്ക് മുന്നിൽ ഇന്നലെ ഫേസ് ബുക്ക് അധികൃതർ ഹാജരായിരുന്നു. രണ്ടു മണിക്കൂറോളമാണ് ഇവരിൽ നിന്നും സമിതി വിശദീകരണം ആരാഞ്ഞത്.
ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടർ ആംഖി ദാസ് ആണ് പാർലമെന്ററി സമിതിക്കു മുന്നിൽ ഹാജരായത്. ട്വിറ്റർ അധികൃതർ 28ന് സമിതിക്കു മുന്നിലെത്തും. 29ന് മുൻപായി സമിതിക്കു മുന്നിൽ ഹാജരാകണമെന്നു ചൂണ്ടിക്കാട്ടി ഗൂഗിളിനും പേടിഎമ്മിനും നോട്ടീസ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് ലോക്സഭയിൽ വ്യക്തിവിവര സംരക്ഷണ ബില്ല് അവതരിപ്പിച്ചത്. അപ്പോൾ തന്നെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ദേശസുരക്ഷയെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
സാങ്കേതികരംഗത്തെ വിദഗ്ധരും ഈ ആശങ്ക വ്യാപകമായി പങ്കുവെച്ചതോടെയാണ് ബില്ല് സംയുക്ത പാർലമെന്ററി സമിതിക്കു വിടാൻ തീരുമാനിച്ചത്.