വാഷിംഗ്ടൺ: വിവിധ രാജ്യങ്ങളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഏർപ്പെടുത്തിയ കോവിഡ്-19 ലോക്ക്ഡൗൺ ആളുകളുടെ മാനസികാരോഗ്യവും ഉറക്കവും കുറച്ചെന്നു പഠനം.
മഹാമാരി ആളുകളുടെ ആരോഗ്യശീലത്തിൽ വരുത്തിയ മാറ്റത്തെക്കുറിച്ച് ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്നുള്ള ഗവേഷകർ ഉൾപ്പെടുന്ന സംഘം നടത്തിയ പഠനം "ഒബിസിറ്റി' എന്ന ജേർണലിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് ആളുകളുടെ ഉറക്കം, ഭക്ഷണക്രമം എന്നിവയിൽ സാരമായ മാറ്റമുണ്ടായി. അമിതവണ്ണക്കാരെ ലോക്ക്ഡൗൺ കാര്യമായി ബാധിച്ചെന്നും പഠനത്തിൽ പറയുന്നു.
ലോക്ക്ഡൗൺ കാലത്ത് ആളുകൾ വീടുകളിൽത്തന്നെ കഴിഞ്ഞതിനാൽ ആഹാരം കഴിക്കുന്ന അളവിൽ മാറ്റം വന്നു. വ്യായാമം കുറഞ്ഞു. നേരത്തെ കിടന്നെങ്കിലും ആരോഗ്യകരമായി നിദ്ര ലഭിച്ചില്ല. ഇതോടെ ഉത്കണ്ഠ വർധിച്ചു- ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ലിയാൻ റെഡ്മാൻ പറഞ്ഞു. ലോക്ക്ഡൗണിൽ അമിതവണ്ണക്കാരുടെ ആഹാരശീലത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടായെങ്കിലും മാനസികാരോഗ്യത്തിൽ വന്ന കുറവുമൂലം ശരീരഭാരം വർധിച്ചതായി പഠനത്തിൽ പറയുന്നു. യുഎസ്, ഓസ്ട്രേലിയ, കാനഡ, യുകെ എന്നിവ ഉൾപ്പെടെ 50 രാജ്യങ്ങളിൽനിന്നുള്ള 7,754 പേരിലാണു സർവേ നടത്തിയത്.
മഹാമാരി ആളുകളുടെ ആരോഗ്യശീലത്തിൽ വരുത്തിയ മാറ്റത്തെക്കുറിച്ച് ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്നുള്ള ഗവേഷകർ ഉൾപ്പെടുന്ന സംഘം നടത്തിയ പഠനം "ഒബിസിറ്റി' എന്ന ജേർണലിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് ആളുകളുടെ ഉറക്കം, ഭക്ഷണക്രമം എന്നിവയിൽ സാരമായ മാറ്റമുണ്ടായി. അമിതവണ്ണക്കാരെ ലോക്ക്ഡൗൺ കാര്യമായി ബാധിച്ചെന്നും പഠനത്തിൽ പറയുന്നു.
ലോക്ക്ഡൗൺ കാലത്ത് ആളുകൾ വീടുകളിൽത്തന്നെ കഴിഞ്ഞതിനാൽ ആഹാരം കഴിക്കുന്ന അളവിൽ മാറ്റം വന്നു. വ്യായാമം കുറഞ്ഞു. നേരത്തെ കിടന്നെങ്കിലും ആരോഗ്യകരമായി നിദ്ര ലഭിച്ചില്ല. ഇതോടെ ഉത്കണ്ഠ വർധിച്ചു- ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ലിയാൻ റെഡ്മാൻ പറഞ്ഞു. ലോക്ക്ഡൗണിൽ അമിതവണ്ണക്കാരുടെ ആഹാരശീലത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടായെങ്കിലും മാനസികാരോഗ്യത്തിൽ വന്ന കുറവുമൂലം ശരീരഭാരം വർധിച്ചതായി പഠനത്തിൽ പറയുന്നു. യുഎസ്, ഓസ്ട്രേലിയ, കാനഡ, യുകെ എന്നിവ ഉൾപ്പെടെ 50 രാജ്യങ്ങളിൽനിന്നുള്ള 7,754 പേരിലാണു സർവേ നടത്തിയത്.