ന്യൂഡൽഹി: ലൈവ് ബ്രോഡ്കാസ്റ്റിംഗിനിടെ ജമ്മു കാഷ്മീരിനെ ചൈനയുടെ ഭാഗമാക്കി ജിയോ ടാഗ് നൽകിയതിൽ ട്വിറ്ററിന് ഇന്ത്യയുടെ താക്കീത്. ഇന്ത്യ - ചൈന അതിർത്തിത്തർക്കം രൂക്ഷമായിരിക്കുന്നതിനിടെയുള്ള ഗുരുതര വീഴ്ചയിൽ ട്വിറ്ററിനെ ശക്തമായ ഭാഷയിലാണ് ഇന്ത്യ വിമർശിച്ചത്.
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുെമെതിരായ ഏതു നീക്കവും, അത് ഭൂപടത്തിൽ പ്രതിഫലിച്ചാലും അംഗീകരിക്കാൻ കഴിയില്ലെന്നും നിയമ വിരുദ്ധമാണെന്നും ട്വിറ്ററിനു നൽകിയ കത്തിൽ ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച ലേയിലെ ഒരു യുദ്ധ സ്മാരകത്തിൽ നിന്നു ദേശീയ സെക്യൂരിറ്റി അനലിസ്റ്റായ നിതിൻ ഗോഖലെ ഷെയർ ചെയ്ത ലൈവ് ബ്രോഡ്കാസ്റ്റാണ് വിവാദത്തിനിടയാക്കിയത്. ഈ വീഡിയോയ്ക്ക് ട്വിറ്റർ ലൊക്കേഷൻ ടാഗ് നൽകിയത് “ജമ്മു കാഷ്മീർ, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന” എന്നായിരുന്നു.
എന്നാൽ, ഇതൊരു സാങ്കേതിക പ്രശ്നം മാത്രമാണെന്നും ഇതിന്റെ പിന്നിലുള്ള വൈകാരികത ഉൾക്കൊള്ളുന്നുവെന്നും ജിയോ ടാഗ് പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്നുമാണ് ട്വിറ്റർ നൽകിയ വിശദീകരണം. ഇന്ത്യൻ ഭരണകൂടത്തിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ട്വിറ്റർ വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുെമെതിരായ ഏതു നീക്കവും, അത് ഭൂപടത്തിൽ പ്രതിഫലിച്ചാലും അംഗീകരിക്കാൻ കഴിയില്ലെന്നും നിയമ വിരുദ്ധമാണെന്നും ട്വിറ്ററിനു നൽകിയ കത്തിൽ ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച ലേയിലെ ഒരു യുദ്ധ സ്മാരകത്തിൽ നിന്നു ദേശീയ സെക്യൂരിറ്റി അനലിസ്റ്റായ നിതിൻ ഗോഖലെ ഷെയർ ചെയ്ത ലൈവ് ബ്രോഡ്കാസ്റ്റാണ് വിവാദത്തിനിടയാക്കിയത്. ഈ വീഡിയോയ്ക്ക് ട്വിറ്റർ ലൊക്കേഷൻ ടാഗ് നൽകിയത് “ജമ്മു കാഷ്മീർ, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന” എന്നായിരുന്നു.
എന്നാൽ, ഇതൊരു സാങ്കേതിക പ്രശ്നം മാത്രമാണെന്നും ഇതിന്റെ പിന്നിലുള്ള വൈകാരികത ഉൾക്കൊള്ളുന്നുവെന്നും ജിയോ ടാഗ് പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്നുമാണ് ട്വിറ്റർ നൽകിയ വിശദീകരണം. ഇന്ത്യൻ ഭരണകൂടത്തിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ട്വിറ്റർ വ്യക്തമാക്കി.