വത്തിക്കാൻ സിറ്റി: ചൈനയിലെ ബിഷപ്പുമാരുടെ അംഗീകാരം സംബന്ധിച്ച കരാർ വത്തിക്കാനും ചൈനയും രണ്ടു വർഷത്തേക്കുകൂടി പുതുക്കി. 2018ൽ ഒപ്പുവച്ച കരാറിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. പൗരോഹിത്യവുമായി ബന്ധപ്പെട്ട ഈ കരാറിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നു വത്തിക്കാൻ വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സഭയിലെയും സർക്കാരിനെ ഭയപ്പെട്ടു പ്രവർത്തിക്കുന്ന ഔദ്യോഗിക സഭയിലെയും വിശ്വാസികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു രണ്ടു വർഷം മുന്പ് ഈ കരാറിനു വത്തിക്കാൻ തയാറായത്.
ഇതുപ്രകാരം ചൈനീസ് ഭരണകൂടം നിയമിച്ച മെത്രാന്മാർക്കു വത്തിക്കാന്റെ അംഗീകാരം ലഭിച്ചു.
ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സഭയിലെയും സർക്കാരിനെ ഭയപ്പെട്ടു പ്രവർത്തിക്കുന്ന ഔദ്യോഗിക സഭയിലെയും വിശ്വാസികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു രണ്ടു വർഷം മുന്പ് ഈ കരാറിനു വത്തിക്കാൻ തയാറായത്.
ഇതുപ്രകാരം ചൈനീസ് ഭരണകൂടം നിയമിച്ച മെത്രാന്മാർക്കു വത്തിക്കാന്റെ അംഗീകാരം ലഭിച്ചു.