വാർസോ: ജനിക്കുന്പോൾ വൈകല്യമുണ്ടാകും എന്നതിന്റെ പേരിൽ ഗർഭച്ഛിദ്രം അനുവദിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പോളണ്ടിലെ ഭരണഘടനാ കോടതി വിധിച്ചു.
എല്ലാവരുടെയും ജീവൻ ഏതു വിധവും സംരക്ഷിക്കണമെന്ന ഭരണഘടനാ തത്വം 1993ലെ ഗർഭച്ഛിദ്രനിയമത്തിൽ പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് വിധി. യൂറോപ്പിലെ ഏറ്റവും കർശനമായ ഗർഭച്ഛിദ്രനിയമം നിലവിലുള്ള രാജ്യമാണ് കത്തോലിക്കർക്കു ഭൂരിപക്ഷമുള്ള പോളണ്ട്.
എല്ലാവരുടെയും ജീവൻ ഏതു വിധവും സംരക്ഷിക്കണമെന്ന ഭരണഘടനാ തത്വം 1993ലെ ഗർഭച്ഛിദ്രനിയമത്തിൽ പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് വിധി. യൂറോപ്പിലെ ഏറ്റവും കർശനമായ ഗർഭച്ഛിദ്രനിയമം നിലവിലുള്ള രാജ്യമാണ് കത്തോലിക്കർക്കു ഭൂരിപക്ഷമുള്ള പോളണ്ട്.