ന്യൂഡൽഹി: ജീവനക്കാർ ഭക്ഷണം കൊണ്ടുവരുന്ന പാത്രങ്ങൾ പാർലമെന്റ് കോംപ്ലക്സിനുള്ളിൽ വച്ചു കഴുകരുതെന്നു നിർദേശം. ലോക്സഭ സെക്രട്ടേറിയറ്റ് ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് നിർദേശം . ഉദ്യോഗസ്ഥരും ജീവനക്കാരും ഇതു കർശനമായി പാലിക്കണമെന്നും സർക്കുലറിൽ പറയുന്നു.
പാത്രം കഴുകുന്നതുമൂലം അഴുക്കുചാലിൽ ബ്ലോക്കുണ്ടാകുന്നെന്നും മലിനജലത്താൽ പാർലമെന്റ് പരിസരവും മറ്റും വൃത്തിഹീനമാകുന്നെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. എന്നാൽ, ഈ നടപടി രണ്ടായിരത്തോളം പാർലമെന്റ് ജീവനക്കാരെയും ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിലാക്കും.
പാത്രം കഴുകുന്നതുമൂലം അഴുക്കുചാലിൽ ബ്ലോക്കുണ്ടാകുന്നെന്നും മലിനജലത്താൽ പാർലമെന്റ് പരിസരവും മറ്റും വൃത്തിഹീനമാകുന്നെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. എന്നാൽ, ഈ നടപടി രണ്ടായിരത്തോളം പാർലമെന്റ് ജീവനക്കാരെയും ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിലാക്കും.