ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘന പരാതിയിൽ കഴന്പില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്. അബുദാബിയിൽ 2019 നവംബറിൽ നടന്ന മന്ത്രിതല യോഗത്തിൽ പിആർ ഏജൻസി ഉടമ സ്മിത മേനോൻ പങ്കെടുത്ത സംഭവത്തിൽ പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ലെന്ന് പിഎംഒ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിഗണിച്ചാണ് പിഎംഒ പരാതിയിൽ തീരുമാനമെടുത്തത്.
ലോക് താന്ത്രിക് യുവജനതാദൾ നേതാവ് സലിം മടവൂരാണ് പരാതി നൽകിയത്. ഇതിനു പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നു പിഎംഒ വിശദാംശങ്ങൾ തേടിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അബുദാബിയിലെ ഇന്ത്യൻ എംബസിയോടു വിവരങ്ങൾ തേടുകയും ചെയ്തു. ഇവർ നൽകിയ റിപ്പോർട്ടുകൾ പരിഗണിച്ചാണ് പരാതിയിൽ കഴന്പില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് പരാതിക്കാരനെ അറിയിച്ചത്.
എന്നാൽ, ഇക്കാര്യത്തിൽ ആരോപണ വിധേയരായ അബുദാബി ഇന്ത്യൻ എംബസി തന്നെ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് മുരളീധരനു ഇപ്പോൾ ക്ലീൻചിറ്റ് നൽകിയതെന്നു സലീം മടവൂർ പറയുന്നു. ഇതിനെതിരേ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വീണ്ടും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ലോക് താന്ത്രിക് യുവജനതാദൾ നേതാവ് സലിം മടവൂരാണ് പരാതി നൽകിയത്. ഇതിനു പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നു പിഎംഒ വിശദാംശങ്ങൾ തേടിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അബുദാബിയിലെ ഇന്ത്യൻ എംബസിയോടു വിവരങ്ങൾ തേടുകയും ചെയ്തു. ഇവർ നൽകിയ റിപ്പോർട്ടുകൾ പരിഗണിച്ചാണ് പരാതിയിൽ കഴന്പില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് പരാതിക്കാരനെ അറിയിച്ചത്.
എന്നാൽ, ഇക്കാര്യത്തിൽ ആരോപണ വിധേയരായ അബുദാബി ഇന്ത്യൻ എംബസി തന്നെ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് മുരളീധരനു ഇപ്പോൾ ക്ലീൻചിറ്റ് നൽകിയതെന്നു സലീം മടവൂർ പറയുന്നു. ഇതിനെതിരേ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വീണ്ടും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.