ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപിക്കാതിരിക്കാൻ ഉത്സവകാലത്തു കൂടുതൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണ്‍ നിലവിലില്ലെങ്കിലും കോവിഡ് വിട്ടുപോയിട്ടില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കോവിഡ് 19നെതിരേ വാക്സിൻ വരുന്നതു വരെ വൈറസിനെതിരായ പോരാട്ടത്തിലെ മുൻകരുതലുകളിൽ വീഴ്ച പാടില്ല.
നവരാത്രി, ദസറ ഉത്സവകാലത്ത് അതീവജാഗ്രത വേണമെന്ന് ഇന്നലെ വൈകുന്നേരം രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.12 മിനിറ്റായിരുന്നു സന്ദേശം. കഴിഞ്ഞ മാർച്ച് 24ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതൽ ഏഴാം തവണയാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്.
കോവിഡ് ഭീതി മാറിയെന്ന മട്ടിൽ പലരും പെരുമാറുന്നുണ്ട്. പലരും മുൻകരുതലുകളെടുക്കുന്നതു നിർത്തി. അതു ശരിയല്ല. നിങ്ങൾ അശ്രദ്ധമായാൽ, മാസ്ക് ഇല്ലാതെ നടന്നാൽ അതു സ്വന്തം കുടുംബത്തെയും കുട്ടികളെയും പ്രായമായവരെയുമെല്ലാം അപകടത്തിലാക്കുകയാണ്. ഉത്സവകാലമായതിനാൽ കടകന്പോളങ്ങളിൽ തിരക്കു കൂടാൻ സാധ്യതയുണ്ട്.
പുറത്തിറങ്ങുന്പോൾ എല്ലാവരും ശ്രദ്ധിക്കണം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നരെ വീഡിയോകളിൽ കണ്ടു. ജാഗ്രതയില്ലാത്തവർ മറ്റുള്ളവർക്കു കൂടി ഭീഷണിയാവുകയാണ്. സ്ഥിതി മെച്ചപ്പെട്ടെങ്കിലും വൈറസ് നമ്മുടെ ഇടയിൽ തന്നെയുണ്ടെന്ന ഓർമ വേണം. അന്തിമവിജയം നേടുന്നതു വരെ ജാഗ്രത കൈവിടരുത്. മാധ്യമപ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലും ബോധവത്കരണം നടത്തുന്നതിൽ ശ്രദ്ധിക്കണമെന്നും മോദി പറഞ്ഞു.
സേവ പരമ ധർമ എന്ന മന്ത്രത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ വലിയ ജനവിഭാഗത്തിനായി നിസ്വാർഥ സേവനം നടത്തിയെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡിനെതിരായ യുദ്ധം 21 ദിവസം കൊണ്ടു ജയിക്കുമെന്ന് മോദി അവകാശപ്പെട്ടിരുന്നെങ്കിലും ലോകരാജ്യങ്ങളിൽ അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉണ്ടായ രാജ്യമായി ഇന്ത്യ മാറിയിരുന്നു. വലിയ സാന്പത്തിക തകർച്ച ഉണ്ടായതിനെ തുടർന്ന് ജൂണ്‍ മുതൽ പടിപടിയായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി വരികയായിരുന്നു.
രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 76 ലക്ഷത്തിലെത്തുകയും 1.15 ലക്ഷത്തിലേറെ പേർക്കു കോവിഡ് മൂലം ജീവൻ നഷ്ടമാകുകയും ചെയ്തു. എങ്കിലും അമേരിക്ക, ബ്രസീൽ തുടങ്ങിയ മറ്റു രാജ്യങ്ങളിലേക്കാൾ മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യയിലെ സ്ഥിതിയെന്നു മോദി അവകാശപ്പെട്ടു. ഇന്ത്യയിൽ കോവിഡ് മുക്തരാകുന്നവരുടെ ശതമാനം മെച്ചപ്പെട്ടു. മരണനിരക്കിലും കുറവുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രസംഗത്തിൽ കബീറും തുളസീദാസും
“പാടത്തു വിളകൾ മൂപ്പെത്തുന്നതു കാണുന്ന കർഷകനു വലിയ സന്തോഷം ഉണ്ടാകും. പക്ഷേ വിളവെടുപ്പിന്റെ ഫലം വീട്ടിലെത്തുന്നതു വരെ അത് അവന്റേതാകില്ലെന്ന കാര്യം അവനറിയണം” കബീറിനെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു.
തുളസീദാസിന്റെ രാമചരിതമാനസത്തിലെ രാവണനും സഹോദരി ശൂർപണഖയും തമ്മിലുള്ള സംഭാഷണ ശകലവും മോദി ഉദ്ധരിച്ചു. “രോഗം, അഗ്നി, പാപം, സർപ്പം എന്നിവയെയും ശത്രുക്കളെയും ദേവനെയും ഒരിക്കലും നിസാരമായി കാണരുത്” എന്ന രാവണനോടുള്ള ശൂർപണഖയുടെ ഉപദേശം കോവിഡ് കാലത്തും പ്രസക്തമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
ജോർജ് കള്ളിവയലിൽ
നവരാത്രി, ദസറ ഉത്സവകാലത്ത് അതീവജാഗ്രത വേണമെന്ന് ഇന്നലെ വൈകുന്നേരം രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.12 മിനിറ്റായിരുന്നു സന്ദേശം. കഴിഞ്ഞ മാർച്ച് 24ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതൽ ഏഴാം തവണയാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്.
കോവിഡ് ഭീതി മാറിയെന്ന മട്ടിൽ പലരും പെരുമാറുന്നുണ്ട്. പലരും മുൻകരുതലുകളെടുക്കുന്നതു നിർത്തി. അതു ശരിയല്ല. നിങ്ങൾ അശ്രദ്ധമായാൽ, മാസ്ക് ഇല്ലാതെ നടന്നാൽ അതു സ്വന്തം കുടുംബത്തെയും കുട്ടികളെയും പ്രായമായവരെയുമെല്ലാം അപകടത്തിലാക്കുകയാണ്. ഉത്സവകാലമായതിനാൽ കടകന്പോളങ്ങളിൽ തിരക്കു കൂടാൻ സാധ്യതയുണ്ട്.
പുറത്തിറങ്ങുന്പോൾ എല്ലാവരും ശ്രദ്ധിക്കണം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നരെ വീഡിയോകളിൽ കണ്ടു. ജാഗ്രതയില്ലാത്തവർ മറ്റുള്ളവർക്കു കൂടി ഭീഷണിയാവുകയാണ്. സ്ഥിതി മെച്ചപ്പെട്ടെങ്കിലും വൈറസ് നമ്മുടെ ഇടയിൽ തന്നെയുണ്ടെന്ന ഓർമ വേണം. അന്തിമവിജയം നേടുന്നതു വരെ ജാഗ്രത കൈവിടരുത്. മാധ്യമപ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലും ബോധവത്കരണം നടത്തുന്നതിൽ ശ്രദ്ധിക്കണമെന്നും മോദി പറഞ്ഞു.
സേവ പരമ ധർമ എന്ന മന്ത്രത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ വലിയ ജനവിഭാഗത്തിനായി നിസ്വാർഥ സേവനം നടത്തിയെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡിനെതിരായ യുദ്ധം 21 ദിവസം കൊണ്ടു ജയിക്കുമെന്ന് മോദി അവകാശപ്പെട്ടിരുന്നെങ്കിലും ലോകരാജ്യങ്ങളിൽ അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉണ്ടായ രാജ്യമായി ഇന്ത്യ മാറിയിരുന്നു. വലിയ സാന്പത്തിക തകർച്ച ഉണ്ടായതിനെ തുടർന്ന് ജൂണ്‍ മുതൽ പടിപടിയായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി വരികയായിരുന്നു.
രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 76 ലക്ഷത്തിലെത്തുകയും 1.15 ലക്ഷത്തിലേറെ പേർക്കു കോവിഡ് മൂലം ജീവൻ നഷ്ടമാകുകയും ചെയ്തു. എങ്കിലും അമേരിക്ക, ബ്രസീൽ തുടങ്ങിയ മറ്റു രാജ്യങ്ങളിലേക്കാൾ മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യയിലെ സ്ഥിതിയെന്നു മോദി അവകാശപ്പെട്ടു. ഇന്ത്യയിൽ കോവിഡ് മുക്തരാകുന്നവരുടെ ശതമാനം മെച്ചപ്പെട്ടു. മരണനിരക്കിലും കുറവുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രസംഗത്തിൽ കബീറും തുളസീദാസും
“പാടത്തു വിളകൾ മൂപ്പെത്തുന്നതു കാണുന്ന കർഷകനു വലിയ സന്തോഷം ഉണ്ടാകും. പക്ഷേ വിളവെടുപ്പിന്റെ ഫലം വീട്ടിലെത്തുന്നതു വരെ അത് അവന്റേതാകില്ലെന്ന കാര്യം അവനറിയണം” കബീറിനെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു.
തുളസീദാസിന്റെ രാമചരിതമാനസത്തിലെ രാവണനും സഹോദരി ശൂർപണഖയും തമ്മിലുള്ള സംഭാഷണ ശകലവും മോദി ഉദ്ധരിച്ചു. “രോഗം, അഗ്നി, പാപം, സർപ്പം എന്നിവയെയും ശത്രുക്കളെയും ദേവനെയും ഒരിക്കലും നിസാരമായി കാണരുത്” എന്ന രാവണനോടുള്ള ശൂർപണഖയുടെ ഉപദേശം കോവിഡ് കാലത്തും പ്രസക്തമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
ജോർജ് കള്ളിവയലിൽ