ന്യൂഡൽഹി: ഹത്രാസിൽ കൊല്ലപ്പെട്ട പെണ്കുട്ടി മാനഭംഗത്തിന് ഇരയായിട്ടില്ലെന്ന ഉത്തർപ്രദേശ് പോലീസിന്റെ വാദത്തെ എതിർത്ത ഡോക്ടറുടെ ജോലി തെറിപ്പിച്ചു. അലിഗഡ് മുസ്ലിം സർവകലശാലയുടെ കീഴിലുള്ള ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അസീം മാലിക്കിന്റെ ജോലിയാണ് നഷ്ടപ്പെട്ടത്. താത്കാലിക അടിസ്ഥാനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ നിയമനം.
അടിയന്തരമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള നോട്ടീസ് ഇന്നലെയാണ് ഡോ. അസീമിന് ആശുപത്രി അധികൃതർ നൽകിയത്. എന്നാൽ, സംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ അലിഗഡ് സർവകലാശാല വൈസ് ചാൻസലർ താരിഖ് മൻസൂർ തയാറായിട്ടില്ല.
ഹത്രാസിലെ പെണ്കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് സെപ്റ്റംബർ പതിനാലിനാണ്. പിന്നീട് ഡൽഹിയിൽ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഫോറൻസിക് പരിശോധന ഫലത്തിൽ പെണ്കുട്ടി മാനഭംഗത്തിന് ഇരയായിട്ടില്ലെന്നാണെന്നാണ് എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞത്.
എന്നാൽ, സംഭവം നടന്ന് പതിനൊന്നു ദിവസത്തിനുശേഷം ശേഖരിച്ച ഫോറൻസിക് സാന്പിളുകളുടെ പരിശോധന ഫലത്തിനു സാധുതയില്ലെന്ന് ഡോ. അസീം മാലിക്ക് അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് പുറമേ കേസിന്റെ വാദത്തിനിടയിൽ ഫോറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിൽ മാനഭംഗം നടന്നിട്ടില്ലെന്നു പറഞ്ഞ യുപി എഡിജിപി പ്രശാന്ത് കുമാറിനെ അലഹബാദ് ഹൈക്കോടതി വിമർശിച്ചിരുന്നു. മാനഭംഗത്തിന്റെ നിർവചനം അറിയില്ലേ എന്ന് ചോദിച്ചായിരുന്നു കോടതിയുടെ വിമർശനം.
താത്കാലിക അടിസ്ഥാനത്തിൽ ചീഫ് മെഡിക്കൽ ഓഫീസറായി നിയമിച്ചിരുന്ന ഡോ. അസീമിന്റെ കാലാവധി നീട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതർ കഴിഞ്ഞ പതിനാറിന് കത്ത് നൽകിയിരുന്നു. തുടർന്ന് ഇന്നലെ അടിയന്തരമായി ജോലിയിൽ നിന്നു പിരിച്ചു വിട്ടു കൊണ്ടുള്ള നോട്ടീസും നൽകി.
മാനഭംഗം ഉൾപ്പെടെയുള്ള കേസുകളിൽ 96 മണിക്കൂറിനുള്ളിൽ ഫോറൻസിക് സാന്പിളുകൾ ശേഖരിക്കണമെന്ന് കർശന വ്യവസ്ഥയുള്ളതാണ്.
ഹത്രാസിലെ സംഭവത്തിൽ സാന്പിളുകൾ ശേഖരിച്ചത് പതിനൊന്നു ദിവസങ്ങൾക്ക് ശേഷമാണ്. അതിന്റെ അടിസ്ഥാനത്തിൽ മാനഭംഗം നടന്നിട്ടുണ്ടോ എന്ന് തീർച്ചപ്പെടുത്താനാകില്ലെന്നാണ് ഡോ. അസീം ആവർത്തിച്ചു വ്യക്തമാക്കിയിരുന്നത്. ഇതിൽ ആശുപത്രി അധികൃതർക്ക് അതൃപ്തിയും അവർക്കുമേൽ സമ്മർദവും ഉണ്ടായിരുന്നു എന്നാണ് വിവരം.
അലിഗഡ് സർവകലാശാലയിലെതന്നെ പൂർവവിദ്യാർഥി കൂടിയാണ് ഡോ. അസീം. ആശുപത്രിയിലെ മറ്റൊരു ഡോക്ടർക്ക് കോവിഡ് ബാധിച്ചതിനാൽ അസീമിന് നേരത്തെ നവംബർ വരെ കാലാവധി നീട്ടി നൽകിയിരുന്നു. ഒക്ടോബർ പത്തു മുതൽ നവംബർ എട്ടു വരെ കാലാവധി നീട്ടി നൽകാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് ഇന്നലെ നൽകിയ പിരിച്ചുവിടൽ നോട്ടീസിൽ പറയുന്നത്.
മാനഭംഗം നടന്നിട്ടില്ലെന്ന യുപി പോലീസിന്റെ വാദത്തെ ഖണ്ഡിച്ചതിൽ സർവകലാശാല വൈസ് ചാൻസലർ ചീഫ് മെഡിക്കൽ സൂപ്രണ്ടായ ഡോ. ഷഹീദ് സിദ്ദിക്കിയെ ശകാരിച്ചുവെന്നാണ് ഡോ. അസീം പറയുന്നത്. ഈ വിഷത്തിൽ വൈസ് ചാൻസലർ പ്രിൻസിപ്പലിനെ വിളിച്ചും ശകാരിച്ചിരുന്നു.
മാധ്യമങ്ങൾക്കു മുന്നിൽ തങ്ങൾ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തിയതിൽ തങ്ങളെക്കുറിച്ച് വൈസ് ചാൻസലർ മറ്റ് സഹപ്രവർത്തകരോട് അതൃപ്തിയോടെ സംസാരിച്ചിരുന്നുവെന്നും അസീം പറഞ്ഞു. പിരിച്ചു വിട്ട നടപടി വിവാദം ആകാതിരിക്കാൻ താത്കാലിക നിയമനത്തിലുള്ള മറ്റു രണ്ട് ഡോക്ടർമാരെക്കൂടി ഇപ്പോൾ പിരിച്ചുവിട്ടിട്ടുണ്ട്.
സെബി മാത്യു
അടിയന്തരമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള നോട്ടീസ് ഇന്നലെയാണ് ഡോ. അസീമിന് ആശുപത്രി അധികൃതർ നൽകിയത്. എന്നാൽ, സംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ അലിഗഡ് സർവകലാശാല വൈസ് ചാൻസലർ താരിഖ് മൻസൂർ തയാറായിട്ടില്ല.
ഹത്രാസിലെ പെണ്കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് സെപ്റ്റംബർ പതിനാലിനാണ്. പിന്നീട് ഡൽഹിയിൽ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഫോറൻസിക് പരിശോധന ഫലത്തിൽ പെണ്കുട്ടി മാനഭംഗത്തിന് ഇരയായിട്ടില്ലെന്നാണെന്നാണ് എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞത്.
എന്നാൽ, സംഭവം നടന്ന് പതിനൊന്നു ദിവസത്തിനുശേഷം ശേഖരിച്ച ഫോറൻസിക് സാന്പിളുകളുടെ പരിശോധന ഫലത്തിനു സാധുതയില്ലെന്ന് ഡോ. അസീം മാലിക്ക് അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് പുറമേ കേസിന്റെ വാദത്തിനിടയിൽ ഫോറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിൽ മാനഭംഗം നടന്നിട്ടില്ലെന്നു പറഞ്ഞ യുപി എഡിജിപി പ്രശാന്ത് കുമാറിനെ അലഹബാദ് ഹൈക്കോടതി വിമർശിച്ചിരുന്നു. മാനഭംഗത്തിന്റെ നിർവചനം അറിയില്ലേ എന്ന് ചോദിച്ചായിരുന്നു കോടതിയുടെ വിമർശനം.
താത്കാലിക അടിസ്ഥാനത്തിൽ ചീഫ് മെഡിക്കൽ ഓഫീസറായി നിയമിച്ചിരുന്ന ഡോ. അസീമിന്റെ കാലാവധി നീട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതർ കഴിഞ്ഞ പതിനാറിന് കത്ത് നൽകിയിരുന്നു. തുടർന്ന് ഇന്നലെ അടിയന്തരമായി ജോലിയിൽ നിന്നു പിരിച്ചു വിട്ടു കൊണ്ടുള്ള നോട്ടീസും നൽകി.
മാനഭംഗം ഉൾപ്പെടെയുള്ള കേസുകളിൽ 96 മണിക്കൂറിനുള്ളിൽ ഫോറൻസിക് സാന്പിളുകൾ ശേഖരിക്കണമെന്ന് കർശന വ്യവസ്ഥയുള്ളതാണ്.
ഹത്രാസിലെ സംഭവത്തിൽ സാന്പിളുകൾ ശേഖരിച്ചത് പതിനൊന്നു ദിവസങ്ങൾക്ക് ശേഷമാണ്. അതിന്റെ അടിസ്ഥാനത്തിൽ മാനഭംഗം നടന്നിട്ടുണ്ടോ എന്ന് തീർച്ചപ്പെടുത്താനാകില്ലെന്നാണ് ഡോ. അസീം ആവർത്തിച്ചു വ്യക്തമാക്കിയിരുന്നത്. ഇതിൽ ആശുപത്രി അധികൃതർക്ക് അതൃപ്തിയും അവർക്കുമേൽ സമ്മർദവും ഉണ്ടായിരുന്നു എന്നാണ് വിവരം.
അലിഗഡ് സർവകലാശാലയിലെതന്നെ പൂർവവിദ്യാർഥി കൂടിയാണ് ഡോ. അസീം. ആശുപത്രിയിലെ മറ്റൊരു ഡോക്ടർക്ക് കോവിഡ് ബാധിച്ചതിനാൽ അസീമിന് നേരത്തെ നവംബർ വരെ കാലാവധി നീട്ടി നൽകിയിരുന്നു. ഒക്ടോബർ പത്തു മുതൽ നവംബർ എട്ടു വരെ കാലാവധി നീട്ടി നൽകാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് ഇന്നലെ നൽകിയ പിരിച്ചുവിടൽ നോട്ടീസിൽ പറയുന്നത്.
മാനഭംഗം നടന്നിട്ടില്ലെന്ന യുപി പോലീസിന്റെ വാദത്തെ ഖണ്ഡിച്ചതിൽ സർവകലാശാല വൈസ് ചാൻസലർ ചീഫ് മെഡിക്കൽ സൂപ്രണ്ടായ ഡോ. ഷഹീദ് സിദ്ദിക്കിയെ ശകാരിച്ചുവെന്നാണ് ഡോ. അസീം പറയുന്നത്. ഈ വിഷത്തിൽ വൈസ് ചാൻസലർ പ്രിൻസിപ്പലിനെ വിളിച്ചും ശകാരിച്ചിരുന്നു.
മാധ്യമങ്ങൾക്കു മുന്നിൽ തങ്ങൾ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തിയതിൽ തങ്ങളെക്കുറിച്ച് വൈസ് ചാൻസലർ മറ്റ് സഹപ്രവർത്തകരോട് അതൃപ്തിയോടെ സംസാരിച്ചിരുന്നുവെന്നും അസീം പറഞ്ഞു. പിരിച്ചു വിട്ട നടപടി വിവാദം ആകാതിരിക്കാൻ താത്കാലിക നിയമനത്തിലുള്ള മറ്റു രണ്ട് ഡോക്ടർമാരെക്കൂടി ഇപ്പോൾ പിരിച്ചുവിട്ടിട്ടുണ്ട്.
സെബി മാത്യു