+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവധി കഴിഞ്ഞു വരുന്ന സൈനികർക്ക് 14 ദിവസം ക്വാറന്‍റൈൻ വേണ്ട

ന്യൂഡൽഹി: അവധിയിൽ പോയി ജോലി സ്ഥലത്തേക്ക് മടങ്ങി വരുന്ന സൈനികർക്ക് 14 ദിവസം ക്വാറന്‍റൈൻ നിർബന്ധമല്ല. ആഭ്യന്തര വിമാന യാത്ര ചെയ്ത് അതത് സൈനിക ആസ്ഥാനങ്ങളിലേ
അവധി കഴിഞ്ഞു വരുന്ന സൈനികർക്ക് 14 ദിവസം ക്വാറന്‍റൈൻ വേണ്ട
ന്യൂഡൽഹി: അവധിയിൽ പോയി ജോലി സ്ഥലത്തേക്ക് മടങ്ങി വരുന്ന സൈനികർക്ക് 14 ദിവസം ക്വാറന്‍റൈൻ നിർബന്ധമല്ല. ആഭ്യന്തര വിമാന യാത്ര ചെയ്ത് അതത് സൈനിക ആസ്ഥാനങ്ങളിലേക്ക് മടങ്ങി എത്തുന്ന സായുധ സേനാംഗങ്ങൾക്ക് 14 ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമല്ലെന്നാണ് ഇതു സംബന്ധിച്ച പുതുക്കിയ മാർഗ നിർദേശം.

അവധിയിൽ പോയി മടങ്ങി എത്തുന്നവർക്കും പുതിയ ചുമതലകൾ ലഭിക്കുന്നവർക്കും താത്കാലിക ചുമതല കഴിഞ്ഞ് അതത് ആസ്ഥാനങ്ങളിലേക്ക് മടങ്ങി എത്തുന്നവർക്കും പതിനാല് ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, സേനയ്ക്കുള്ളിലും കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ പല സൈനിക സ്റ്റേഷനുകളിലും ഇപ്പോൾ പതിനാല് ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമാക്കിയിട്ടുണ്ട്. സെപ്റ്റംബർ വരെയുള്ള സർക്കാരിന്‍റെ കണക്കുകൾ അനുസരിച്ച് കരസേനയിൽ 16,758 പേർക്കും നാവിക സേനയിൽ 1,365 പേർക്കും വ്യോമസേനയിൽ 1,716 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കരസേനയിൽ 32 പേർ കോവിഡ് ബാധിച്ചു മരിച്ചു.

ഏഴ് ദിവസമോ അതിൽ താഴെയോ ഉള്ള താത്കാലിക ചുമതലകൾ കഴിഞ്ഞു വരുന്നവർക്കും കോവിഡ് രോഗികളുമായി നേരിട്ടു സന്പർക്കമില്ലാത്തവർക്കും 14 ദിവസത്തെ നിർബന്ധിത ക്വാറന്‍റൈൻ വേണ്ടെന്നാണ് പുതിയ മാർഗ നിർദേശങ്ങളിൽ പറയുന്നത്.