ബംഗളൂരു: ബി.എസ്. യെദിയൂരപ്പ അധികകാലം കർണാടക മുഖ്യമന്ത്രിയായി തുടരില്ലെന്നു മുതിർന്ന ബിജെപി എംഎൽഎ ബാസനഗൗഡ പാട്ടീൽ യാത്നൽ. യെദിയൂരപ്പയുടെ പിൻഗാമി വടക്കൻ കർണാടകത്തിൽനിന്നായിരിക്കുമെന്നു ബിജെപി നേതൃത്വം തീരുമാനിച്ചുവെന്നു യാത്നൽ പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയാണ് ഇദ്ദേഹം.
മറ്റു മണ്ഡലങ്ങളിലെ എംഎൽഎമാർക്ക് അനുവദിച്ച പണം ഉപയോഗിച്ചാണു മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ ശിവമോഗയിൽ വികസനപ്രവർത്തനങ്ങൾ നടത്തുന്നതെന്ന് യാത്നൽ കുറ്റപ്പെടുത്തി. യെദിയൂരപ്പ ശിവമോഗയുടെ മുഖ്യമന്ത്രിയാണോ അതോ കർണാടകയുടെ മുഴുവൻ മുഖ്യമന്ത്രിയാണോ എന്ന് ബിജെപി എംഎൽഎ ഉമേഷ് കട്ടി ചോദിച്ചിട്ടുണ്ട്. എന്റെ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്കായി 125 കോടി രൂപ അനുവദിച്ചിരുന്നു. അതു മുഖ്യമന്ത്രി തിരിച്ചെടുത്തു. വടക്കൻ കർണാടകയുടെ പിന്തുണകൊണ്ടാണു ബിജെപി അധികാരത്തിലെത്തുന്നത്. മാണ്ഡ്യ, ചാമരാജ്നഗർ, കോലാർ ജില്ലകളിൽ ആരെങ്കിലും ബിജെപിക്ക് വോട്ട് ചെയ്യുന്നുണ്ടോ? 95 ശതമാനം ബിജെപി എംഎൽഎമാരും വടക്കൻ കർണാടകത്തിൽനിന്നാണ്-യാത്നൽ പറഞ്ഞു.
യെദിയൂരപ്പയ്ക്കെതിരെ പാട്ടീൽ രംഗത്തുവരുന്നത് ആദ്യമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് തന്റെ നേതാക്കളെന്നും യെദിയൂരപ്പ മുഖ്യമന്ത്രി മാത്രമാണെന്നും മുന്പ് ബാസനഗൗഡ പാട്ടീൽ യാത്നൽ പറഞ്ഞിരുന്നു. മന്ത്രിസ്ഥാനം കിട്ടാത്തതാണു യാത്നലിനെ പ്രകോപിപ്പിച്ചത്.
പ്രായാധിക്യം കണക്കിലെടുത്തു യെദിയൂരപ്പ(77)യെ മാറ്റുമെന്ന് ഈയിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ബിജെപി സംസ്ഥാന നേതൃത്വം ഇതു തള്ളി.
മറ്റു മണ്ഡലങ്ങളിലെ എംഎൽഎമാർക്ക് അനുവദിച്ച പണം ഉപയോഗിച്ചാണു മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ ശിവമോഗയിൽ വികസനപ്രവർത്തനങ്ങൾ നടത്തുന്നതെന്ന് യാത്നൽ കുറ്റപ്പെടുത്തി. യെദിയൂരപ്പ ശിവമോഗയുടെ മുഖ്യമന്ത്രിയാണോ അതോ കർണാടകയുടെ മുഴുവൻ മുഖ്യമന്ത്രിയാണോ എന്ന് ബിജെപി എംഎൽഎ ഉമേഷ് കട്ടി ചോദിച്ചിട്ടുണ്ട്. എന്റെ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്കായി 125 കോടി രൂപ അനുവദിച്ചിരുന്നു. അതു മുഖ്യമന്ത്രി തിരിച്ചെടുത്തു. വടക്കൻ കർണാടകയുടെ പിന്തുണകൊണ്ടാണു ബിജെപി അധികാരത്തിലെത്തുന്നത്. മാണ്ഡ്യ, ചാമരാജ്നഗർ, കോലാർ ജില്ലകളിൽ ആരെങ്കിലും ബിജെപിക്ക് വോട്ട് ചെയ്യുന്നുണ്ടോ? 95 ശതമാനം ബിജെപി എംഎൽഎമാരും വടക്കൻ കർണാടകത്തിൽനിന്നാണ്-യാത്നൽ പറഞ്ഞു.
യെദിയൂരപ്പയ്ക്കെതിരെ പാട്ടീൽ രംഗത്തുവരുന്നത് ആദ്യമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് തന്റെ നേതാക്കളെന്നും യെദിയൂരപ്പ മുഖ്യമന്ത്രി മാത്രമാണെന്നും മുന്പ് ബാസനഗൗഡ പാട്ടീൽ യാത്നൽ പറഞ്ഞിരുന്നു. മന്ത്രിസ്ഥാനം കിട്ടാത്തതാണു യാത്നലിനെ പ്രകോപിപ്പിച്ചത്.
പ്രായാധിക്യം കണക്കിലെടുത്തു യെദിയൂരപ്പ(77)യെ മാറ്റുമെന്ന് ഈയിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ബിജെപി സംസ്ഥാന നേതൃത്വം ഇതു തള്ളി.