ഇസ്ലാമാബാദ്: ന്യൂനപക്ഷങ്ങൾ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാകുന്നതു തടയുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടുവെന്ന് പാർലമെന്റ് സമിതി. നിർബന്ധിത മതപരിവർത്തന വിഷയത്തിലെ പാർലമെന്റ് സമിതി, ന്യൂനപക്ഷ ഹിന്ദുപെൺകുട്ടികൾ കൂടുതലായി മതപരിവർത്തനത്തിന് ഇരയാക്കപ്പെടുന്ന സിന്ധ് പ്രവിശ്യയിലടക്കം സന്ദർശനം നടത്തിയാണു റിപ്പോർട്ട് തയാറാക്കിയത്.
ന്യൂനപക്ഷങ്ങളോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ ഭരണകൂടത്തിനു വീഴ്ചയുണ്ടായതായി സമിതി അധ്യക്ഷനായ സെനറ്റർ അൻവറുൾ ഹഖ് കക്കർ ഡോൺ ദിനപത്രത്തോടു പറഞ്ഞു. അതേസമയം, നിർബന്ധിത മതപരിവർത്തന കേസുകളിൽ പലതിലും സ്വമേധയായുള്ള സമ്മതം പ്രകടമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. വിവാഹസമയത്ത് രക്ഷിതാവിന്റെ സാന്നിധ്യം നിർബന്ധമാക്കുന്ന നിയമമുണ്ടാക്കുന്നതു നല്ലതായിരിക്കുമെന്നും കൂട്ടിച്ചേർത്തു.
ബലൂചിസ്ഥാൻ, ഖൈബർ പക്തൂൺഖ്വാ പ്രവിശ്യകളിലും നിർബന്ധിത മതപരിവർത്തന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. പഞ്ചാബ് പ്രവിശ്യയിലാണു ക്രൈസ്തവർ മതപരിവർത്തനത്തിനിരയാകുന്നത്.
അതേസമയം, രണ്ടു വിധത്തിലുള്ള മതപരിവർത്തനങ്ങൾ നടക്കുന്നതായി ആക്ടിവിസ്റ്റ് കൃഷൻ ശർമ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോയി തടവിലിട്ട് മതംമാറ്റുന്നതാണ് ഒന്ന്. പോലീസും കോടതിയുമടക്കം രാജ്യത്തെ മുഴുവൻ സംവിധാനങ്ങളും നിയമങ്ങളെല്ലാം കാറ്റിൽ പ്പറത്തി മതപരിവർത്തനത്തെ സഹായിക്കുന്നതാണ് രണ്ടാമത്തെ രീതി. പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്ന സർട്ടിഫിക്കറ്റ് മാതാപിതാക്കൾ നല്കിയാൽ, പോലീസ് അതു കോടതിയിലെത്തിക്കാതിരിക്കുന്നത് ഇതിനുദാഹരണമാണ്.
ന്യൂനപക്ഷങ്ങളോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ ഭരണകൂടത്തിനു വീഴ്ചയുണ്ടായതായി സമിതി അധ്യക്ഷനായ സെനറ്റർ അൻവറുൾ ഹഖ് കക്കർ ഡോൺ ദിനപത്രത്തോടു പറഞ്ഞു. അതേസമയം, നിർബന്ധിത മതപരിവർത്തന കേസുകളിൽ പലതിലും സ്വമേധയായുള്ള സമ്മതം പ്രകടമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. വിവാഹസമയത്ത് രക്ഷിതാവിന്റെ സാന്നിധ്യം നിർബന്ധമാക്കുന്ന നിയമമുണ്ടാക്കുന്നതു നല്ലതായിരിക്കുമെന്നും കൂട്ടിച്ചേർത്തു.
ബലൂചിസ്ഥാൻ, ഖൈബർ പക്തൂൺഖ്വാ പ്രവിശ്യകളിലും നിർബന്ധിത മതപരിവർത്തന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. പഞ്ചാബ് പ്രവിശ്യയിലാണു ക്രൈസ്തവർ മതപരിവർത്തനത്തിനിരയാകുന്നത്.
അതേസമയം, രണ്ടു വിധത്തിലുള്ള മതപരിവർത്തനങ്ങൾ നടക്കുന്നതായി ആക്ടിവിസ്റ്റ് കൃഷൻ ശർമ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോയി തടവിലിട്ട് മതംമാറ്റുന്നതാണ് ഒന്ന്. പോലീസും കോടതിയുമടക്കം രാജ്യത്തെ മുഴുവൻ സംവിധാനങ്ങളും നിയമങ്ങളെല്ലാം കാറ്റിൽ പ്പറത്തി മതപരിവർത്തനത്തെ സഹായിക്കുന്നതാണ് രണ്ടാമത്തെ രീതി. പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്ന സർട്ടിഫിക്കറ്റ് മാതാപിതാക്കൾ നല്കിയാൽ, പോലീസ് അതു കോടതിയിലെത്തിക്കാതിരിക്കുന്നത് ഇതിനുദാഹരണമാണ്.