ന്യൂഡൽഹി: ലഡാക്കിൽ അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി. ലഡാക്കിലെ ചുമാർ-ദെംചോക് മേഖലയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നിലയിലാണ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കോർപറൽ വാംഗ് യാ ലോംഗ് എന്ന സൈനികനെ കണ്ടെത്തിയത്. ഇയാളിൽനിന്ന് സൈനിക രേഖകളും വ്യക്തി രേഖകളും കണ്ടെത്തി.
ചാരപ്രവർത്തനത്തിന് എത്തിയതെന്ന സംശയത്തിൽ ചോദ്യം ചെയ്യുകയാണെന്നു സൈന്യം അറിയിച്ചു. കാണാതായ തന്റെ യാക്കിനെ തെരഞ്ഞു നടക്കുന്നതിനിടെയാണ് അതിർത്തി കടന്നതെന്നാണു സൈന്യത്തോടു പറഞ്ഞത്. ആയുധങ്ങളൊന്നും കൈവശമില്ല. ചൈനയിലെ സെൻട്രൽ ഷിജിയാംഗ് പ്രവശ്യയിലെ ഷാംഗ്സിഷെൻ ടൗണ്‍ സേദേശിയാണ് കോർപറൽ വാംഗ് യാ ലോംഗ്.
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആറാം മോട്ടോറൈസ്ഡ് ഇൻഫന്ററി ഡിവിഷൻ അംഗമാ ഇയാൾക്ക് ആഹാരവും കന്പിളി വസ്ത്രങ്ങളും ഓക്സിജൻ ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സകളും നൽകിയതായി സൈന്യം അറിയിച്ചു.
ചാരപ്രവർത്തനത്തിന് എത്തിയതെന്ന സംശയത്തിൽ ചോദ്യം ചെയ്യുകയാണെന്നു സൈന്യം അറിയിച്ചു. കാണാതായ തന്റെ യാക്കിനെ തെരഞ്ഞു നടക്കുന്നതിനിടെയാണ് അതിർത്തി കടന്നതെന്നാണു സൈന്യത്തോടു പറഞ്ഞത്. ആയുധങ്ങളൊന്നും കൈവശമില്ല. ചൈനയിലെ സെൻട്രൽ ഷിജിയാംഗ് പ്രവശ്യയിലെ ഷാംഗ്സിഷെൻ ടൗണ്‍ സേദേശിയാണ് കോർപറൽ വാംഗ് യാ ലോംഗ്.
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആറാം മോട്ടോറൈസ്ഡ് ഇൻഫന്ററി ഡിവിഷൻ അംഗമാ ഇയാൾക്ക് ആഹാരവും കന്പിളി വസ്ത്രങ്ങളും ഓക്സിജൻ ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സകളും നൽകിയതായി സൈന്യം അറിയിച്ചു.