ന്യൂഡൽഹി: ലഡാക്ക് മേഖലയിൽ ചൈനയുമായുള്ള അതിർത്തി തർക്കം പരിഹാരമില്ലാതെ തുടരുന്നതിനിടെ കൂടുതൽ തയാറെടുപ്പുകളുമായി ഇന്ത്യൻ സൈന്യം.
തന്ത്രപ്രധാന സ്ഥലങ്ങളിലെ സേനാവിന്യാസം വിപുലമാക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾക്കായി അമേരിക്കയിൽനിന്ന് സൈനിക സാമഗ്രികൾ അടങ്ങിയ കിറ്റുകൾ ഇന്ത്യ വാങ്ങി. ഇതോടൊപ്പം ശൈത്യകാലത്ത് അതിർത്തിയിലെ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. സൈനികവിന്യാസവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ലോജിസ്റ്റിക്സ് സഹായകരാർ നിലനിൽക്കുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാണ് കൂടുതൽ മുന്നൊരുക്കത്തിന് ആവശ്യമായ സാധന സാമഗ്രികൾ ഇന്ത്യ അമേരിക്കയിൽനിന്നു വാങ്ങിയത്. യുദ്ധവിമാനത്തിനും യുദ്ധക്കപ്പലിനും ആവശ്യമായ ഇന്ധനം, സ്പെയർ പാർട്സുകൾ എന്നിവ പരസ്പരം കൈമാറുന്ന കരാറിലാണ് ഇന്ത്യ 2016ൽ ഒപ്പുവച്ചത്.
നാലു പതിറ്റാണ്ടിനിടെ അതിർത്തിയിൽ ഇത്രയും കടുത്ത സംഘർഷം നിലനിൽക്കുന്നത് ആദ്യമായാണ്. സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ യുദ്ധത്തിനു സമാനമായ തയാറെടുപ്പുകളാണ് ഇന്ത്യ അതിർത്തിയിൽ നടത്തുന്നത്. അതിനിടെയാണ് ശൈത്യകാലം വെല്ലുവിളിയാകുന്നത്. 15000 അടി ഉയരത്തിൽ മൈനസ് 30 ഡിഗ്രി വരെ ഉൗഷ്മാവ് താഴുന്ന കാലാവസ്ഥയെയാണ് പട്ടാളക്കാർ നേരിടേണ്ടത്. ഇതിനാവശ്യമായ തയാറെടുപ്പുകളാണ് നടന്നുവരുന്നത്.
തന്ത്രപ്രധാന സ്ഥലങ്ങളിലെ സേനാവിന്യാസം വിപുലമാക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾക്കായി അമേരിക്കയിൽനിന്ന് സൈനിക സാമഗ്രികൾ അടങ്ങിയ കിറ്റുകൾ ഇന്ത്യ വാങ്ങി. ഇതോടൊപ്പം ശൈത്യകാലത്ത് അതിർത്തിയിലെ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. സൈനികവിന്യാസവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ലോജിസ്റ്റിക്സ് സഹായകരാർ നിലനിൽക്കുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാണ് കൂടുതൽ മുന്നൊരുക്കത്തിന് ആവശ്യമായ സാധന സാമഗ്രികൾ ഇന്ത്യ അമേരിക്കയിൽനിന്നു വാങ്ങിയത്. യുദ്ധവിമാനത്തിനും യുദ്ധക്കപ്പലിനും ആവശ്യമായ ഇന്ധനം, സ്പെയർ പാർട്സുകൾ എന്നിവ പരസ്പരം കൈമാറുന്ന കരാറിലാണ് ഇന്ത്യ 2016ൽ ഒപ്പുവച്ചത്.
നാലു പതിറ്റാണ്ടിനിടെ അതിർത്തിയിൽ ഇത്രയും കടുത്ത സംഘർഷം നിലനിൽക്കുന്നത് ആദ്യമായാണ്. സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ യുദ്ധത്തിനു സമാനമായ തയാറെടുപ്പുകളാണ് ഇന്ത്യ അതിർത്തിയിൽ നടത്തുന്നത്. അതിനിടെയാണ് ശൈത്യകാലം വെല്ലുവിളിയാകുന്നത്. 15000 അടി ഉയരത്തിൽ മൈനസ് 30 ഡിഗ്രി വരെ ഉൗഷ്മാവ് താഴുന്ന കാലാവസ്ഥയെയാണ് പട്ടാളക്കാർ നേരിടേണ്ടത്. ഇതിനാവശ്യമായ തയാറെടുപ്പുകളാണ് നടന്നുവരുന്നത്.