ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കാൻ സാധിച്ചതായി കേന്ദ്രസർക്കാർ. കഴിഞ്ഞ നാലു ദിവസമായി കോവിഡ് പോസിറ്റീവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെയാണ്. പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതാണു കാരണമെന്നും രോഗവ്യാപനത്തിൽ കുറവു സംഭവിച്ചതായും കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 55000 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതേ രീതിയിലാണ് കോവിഡ് വ്യാപന നിരക്കുകളുടെ തോതെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പരിശോധനകളുടെ എണ്ണം ഉയർന്നതോടെ, തുടക്കത്തിൽതന്നെ രോഗികളെ കണ്ടെത്തി ചികിത്സ നൽകാൻ സാധിച്ചു. കൂടാതെ സന്പർക്കത്തിലുള്ളവരെ കണ്ടെത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നിർവഹിച്ചതുമാണ് രോഗവ്യാപനം കുറയാൻ ഇടയാക്കിയതെന്നും കേന്ദ്രസർക്കാർ വിശദമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 55000 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതേ രീതിയിലാണ് കോവിഡ് വ്യാപന നിരക്കുകളുടെ തോതെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പരിശോധനകളുടെ എണ്ണം ഉയർന്നതോടെ, തുടക്കത്തിൽതന്നെ രോഗികളെ കണ്ടെത്തി ചികിത്സ നൽകാൻ സാധിച്ചു. കൂടാതെ സന്പർക്കത്തിലുള്ളവരെ കണ്ടെത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നിർവഹിച്ചതുമാണ് രോഗവ്യാപനം കുറയാൻ ഇടയാക്കിയതെന്നും കേന്ദ്രസർക്കാർ വിശദമാക്കി.