ശ്രീനഗർ: ജമ്മു ആൻഡ് കാഷ്മീർ ക്രിക്കറ്റ് അസോസിയേഷനു(ജെകെസിഎ)മായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻ കാഷ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്തു. 43.49 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു ഫറൂഖ് അബ്ദുള്ളയെ രാജ് ബാഗിലെ ഇഡി റീജണൽ ഓഫീസിൽവച്ച് ചോദ്യം ചെയ്തത്. ജെകെസിഎ മുൻ അധ്യക്ഷനാണ് ഫറൂഖ് അബ്ദുള്ള.
കേസിൽ കഴിഞ്ഞ വർഷം ജൂലൈയിൽ ഇദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. സിബിഐ ഫയൽ ചെയ്ത എഫ്ഐആറിനെത്തുടർന്നായിരുന്നു ഇഡിയുടെ കേസ്. ഫറൂഖ് അബ്ദുള്ള അടക്കമുള്ളവർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2005-06 മുതൽ 2011-12 വരെയുള്ള സാന്പത്തികവർഷങ്ങളിൽ ബിസിസിഐയിൽനിന്നു മൂന്നു വ്യത്യസ്ത അക്കൗണ്ടുകളിലായി 94.06 കോടി രൂപ ജെകെസിഎയ്ക്കു ലഭിച്ചിരുന്നുവെന്ന് ഇഡി വ്യക്തമാക്കി. ജെകെസിഎയുടെ പേരിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി ഫണ്ട് മാറ്റിയെന്നാണ് ഇഡിയുടെ ആരോപണം. ഫറൂഖ് അബ്ദുള്ളയെ ഇഡി ചോദ്യംചെയ്തത് രാഷ്ട്രീയവൈരാഗ്യം മൂലമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
കേസിൽ കഴിഞ്ഞ വർഷം ജൂലൈയിൽ ഇദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. സിബിഐ ഫയൽ ചെയ്ത എഫ്ഐആറിനെത്തുടർന്നായിരുന്നു ഇഡിയുടെ കേസ്. ഫറൂഖ് അബ്ദുള്ള അടക്കമുള്ളവർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2005-06 മുതൽ 2011-12 വരെയുള്ള സാന്പത്തികവർഷങ്ങളിൽ ബിസിസിഐയിൽനിന്നു മൂന്നു വ്യത്യസ്ത അക്കൗണ്ടുകളിലായി 94.06 കോടി രൂപ ജെകെസിഎയ്ക്കു ലഭിച്ചിരുന്നുവെന്ന് ഇഡി വ്യക്തമാക്കി. ജെകെസിഎയുടെ പേരിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി ഫണ്ട് മാറ്റിയെന്നാണ് ഇഡിയുടെ ആരോപണം. ഫറൂഖ് അബ്ദുള്ളയെ ഇഡി ചോദ്യംചെയ്തത് രാഷ്ട്രീയവൈരാഗ്യം മൂലമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.