ചെന്നൈ: ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം പ്രമേയമാക്കിയ 800 എന്ന സിനിമയിൽനിന്ന് നടൻ വിജയ് സേതുപതി പിന്മാറി. സിനിമയിൽനിന്നു പിന്മാറണമെന്നു മുരളീധരൻ വിജയ് സേതുപതിയോട് അഭ്യർഥിച്ചിരുന്നു. സിനിമയ്ക്കെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം അരങ്ങേറിയതിനെ തുടർന്നാണിത്.
ഞാൻ മുഖാന്തിരം തമിഴ്നാട്ടിലെ പ്രഗല്ഭനായ നടനു പ്രശ്നങ്ങളുണ്ടാകാൻ താത്പര്യപ്പെടുന്നില്ല. സിനിമയിൽനിന്നു പിന്മാറാൻ ആവശ്യപ്പെട്ടു. മുരളീധരൻ ട്വിറ്ററിൽ കുറിച്ചു. നന്ദി, വണക്കം എന്നാണു വിജയ് സേതുപതി മുരളീധരന്റെ പ്രസ്താവനയോടു പ്രതികരിച്ചത്. ‘800’ സിനിമയിൽനിന്നു വിജയ് സേതുപതി പിന്മാറണമെന്ന് അണ്ണാ ഡിഎംകെ, എംഡിഎംകെ, പിഎംകെ എന്നീ പാർട്ടികളും വിഖ്യാത സംവിധായകൻ ഭാരതീരാജയും ആവശ്യപ്പെട്ടിരുന്നു.
2009ലെ ആഭ്യന്തരയുദ്ധത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയെ പിന്തുണച്ച മുരളീധരൻ തമിഴ്ജനതെയെ വഞ്ചിച്ചുവെന്ന് തമിഴ്നാട്ടിലെ രാഷ്ട്രീയകക്ഷികൾ കുറ്റപ്പെടുത്തുന്നു. അതേസമയം, നിരപരാധികളെ കൊല ചെയ്തതിനെ താൻ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്നു മുരളീധരൻ പറഞ്ഞു. തമിഴ് വംശജനായ മുരളീധരൻ ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് വീഴ്ത്തിയ ഏക താരമാണ്.
ഞാൻ മുഖാന്തിരം തമിഴ്നാട്ടിലെ പ്രഗല്ഭനായ നടനു പ്രശ്നങ്ങളുണ്ടാകാൻ താത്പര്യപ്പെടുന്നില്ല. സിനിമയിൽനിന്നു പിന്മാറാൻ ആവശ്യപ്പെട്ടു. മുരളീധരൻ ട്വിറ്ററിൽ കുറിച്ചു. നന്ദി, വണക്കം എന്നാണു വിജയ് സേതുപതി മുരളീധരന്റെ പ്രസ്താവനയോടു പ്രതികരിച്ചത്. ‘800’ സിനിമയിൽനിന്നു വിജയ് സേതുപതി പിന്മാറണമെന്ന് അണ്ണാ ഡിഎംകെ, എംഡിഎംകെ, പിഎംകെ എന്നീ പാർട്ടികളും വിഖ്യാത സംവിധായകൻ ഭാരതീരാജയും ആവശ്യപ്പെട്ടിരുന്നു.
2009ലെ ആഭ്യന്തരയുദ്ധത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയെ പിന്തുണച്ച മുരളീധരൻ തമിഴ്ജനതെയെ വഞ്ചിച്ചുവെന്ന് തമിഴ്നാട്ടിലെ രാഷ്ട്രീയകക്ഷികൾ കുറ്റപ്പെടുത്തുന്നു. അതേസമയം, നിരപരാധികളെ കൊല ചെയ്തതിനെ താൻ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്നു മുരളീധരൻ പറഞ്ഞു. തമിഴ് വംശജനായ മുരളീധരൻ ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് വീഴ്ത്തിയ ഏക താരമാണ്.