ന്യൂഡൽഹി: ശൈത്യകാലവും വരുന്ന ഉത്സവസീസണുകളും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്നു കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്.
ഒരു മാസത്തിനിടെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 26 ലക്ഷത്തിൽ അധികമായേക്കാമെന്നും ഫെബ്രുവരി അവസാനത്തോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 10.5 ദശലക്ഷമായി ഉയർന്നേക്കാമെന്നും ഐസിഎംആർ- ഐഐടികളിലെ വിദഗ്ധർ ഉൾപ്പെട്ട സമിതി പറയുന്നു.
ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ രണ്ടുവരെ കേരളത്തിൽ ഓണവുമായി ബന്ധപ്പെട്ട് ഉണ്ടായ കൂടിച്ചേരലുകളും സമ്മേളനങ്ങളും ആധാരമാക്കിയാണ് പഠനറിപ്പോർട്ട് തയാറാക്കിയത്. കേരളത്തിലെ രോഗ വ്യാപന നിരക്ക് 22 ശതമാനമായിരുന്നു. ഉത്സവസീസണുകളിൽ രാജ്യത്താകമാനമായി 32 ശതമാനം രോഗവ്യാപനമുണ്ടാകും. 75 ലക്ഷമാണ് ആകെ രോഗ ബാധിതരുടെ എണ്ണം. മരണം 1.15 ലക്ഷമായി. പ്രതിരോധ സംവിധാനം ശക്തമായ രീതിയിൽ തുടർന്നാൽ ഫെബ്രുവരി അവസാനത്തോടെ രോഗവ്യാപനം കുറയ്ക്കാനാകുമെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.
ഒരു മാസത്തിനിടെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 26 ലക്ഷത്തിൽ അധികമായേക്കാമെന്നും ഫെബ്രുവരി അവസാനത്തോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 10.5 ദശലക്ഷമായി ഉയർന്നേക്കാമെന്നും ഐസിഎംആർ- ഐഐടികളിലെ വിദഗ്ധർ ഉൾപ്പെട്ട സമിതി പറയുന്നു.
ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ രണ്ടുവരെ കേരളത്തിൽ ഓണവുമായി ബന്ധപ്പെട്ട് ഉണ്ടായ കൂടിച്ചേരലുകളും സമ്മേളനങ്ങളും ആധാരമാക്കിയാണ് പഠനറിപ്പോർട്ട് തയാറാക്കിയത്. കേരളത്തിലെ രോഗ വ്യാപന നിരക്ക് 22 ശതമാനമായിരുന്നു. ഉത്സവസീസണുകളിൽ രാജ്യത്താകമാനമായി 32 ശതമാനം രോഗവ്യാപനമുണ്ടാകും. 75 ലക്ഷമാണ് ആകെ രോഗ ബാധിതരുടെ എണ്ണം. മരണം 1.15 ലക്ഷമായി. പ്രതിരോധ സംവിധാനം ശക്തമായ രീതിയിൽ തുടർന്നാൽ ഫെബ്രുവരി അവസാനത്തോടെ രോഗവ്യാപനം കുറയ്ക്കാനാകുമെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.