ന്യൂഡൽഹി: രാജ്യത്തിന്റെ ഒരുതുണ്ടു ഭൂമിപോലും കൈക്കലാക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നമ്മുടെ ഭൂമി കാത്തുസൂക്ഷിക്കാൻ മോദി സർക്കാർ പൂർണ ജാഗ്രത പുലർത്തുന്നുണ്ട്. ലഡാക്കിൽ ചൈനയുമായി തുടരുന്ന സംഘർഷം പരിഹരിക്കാൻ സർക്കാർ സാധ്യമായ എല്ലാ സൈനിക നയതന്ത്ര നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യൻ സൈന്യം ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തയാറാണ്. രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാൻ നമ്മുടെ പ്രതിരോധ സേനയ്ക്കും നേതൃത്വത്തിനും കഴിവുണ്ടെ ന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രാജ്യങ്ങളും യുദ്ധത്തിനു തയാറാണ്. സൈന്യത്തെ പരിപാലിക്കുന്നതിന്റെ ഉദ്ദേശ്യം ഏത് തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കുക എന്നതാണ്. ഏതെങ്കിലും പ്രത്യേക അഭിപ്രായങ്ങളെ പരാമർശിച്ചല്ല താൻ ഇത് പറയുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ചൈനീസ് സൈനികരോടു യുദ്ധത്തിനു തയാറാകാൻ പ്രസിഡന്റ് ഷി ജിൻപിംഗ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഷായുടെ പ്രതികരണം.
ഇന്ത്യൻ സൈന്യം ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തയാറാണ്. രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാൻ നമ്മുടെ പ്രതിരോധ സേനയ്ക്കും നേതൃത്വത്തിനും കഴിവുണ്ടെ ന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രാജ്യങ്ങളും യുദ്ധത്തിനു തയാറാണ്. സൈന്യത്തെ പരിപാലിക്കുന്നതിന്റെ ഉദ്ദേശ്യം ഏത് തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കുക എന്നതാണ്. ഏതെങ്കിലും പ്രത്യേക അഭിപ്രായങ്ങളെ പരാമർശിച്ചല്ല താൻ ഇത് പറയുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ചൈനീസ് സൈനികരോടു യുദ്ധത്തിനു തയാറാകാൻ പ്രസിഡന്റ് ഷി ജിൻപിംഗ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഷായുടെ പ്രതികരണം.