ന്യൂഡൽഹി: വിശ്വാസവും സ്വീകാര്യതയും ജനങ്ങളിൽനിന്നു ലഭിക്കേണ്ടതാണെന്നും അവയെല്ലാം അധികാരമുപയോഗിച്ച് നേടേണ്ട തല്ലെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് എൻ.വി. രമണ. സമ്മർദങ്ങളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച് ആദർശങ്ങളിൽ ഉറച്ചു നിൽക്കുന്നവരും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ ഭയരഹിതരുമാവണം ന്യായാധിപരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രീംകോടതി മുൻ ജഡ്ജി എ.ആർ. ലക്ഷ്മണന്റെ അനുശോചന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു ന്യായാധിപൻ തന്റെ ആദർശങ്ങളിൽ ഉറച്ചു നിൽക്കുന്നവനും ധൈര്യപൂർവം തീരുമാനങ്ങളെടുക്കാൻ കഴിയുന്ന വ്യക്തിയുമാകണം. എല്ലാ സമ്മർദ്ദങ്ങളെയും തടസങ്ങളെയും അതിജീവിക്കാനുള്ള പ്രാപ്തിയാണ് ന്യായാധിപനു പ്രധാനമായും വേണ്ട ത്.
നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് അതിന്റെ പ്രസക്തി. ഉൗർജസ്വലവും സ്വതന്ത്രവുമായ ഒരു നീതിന്യായ വ്യവസ്ഥയാണ് ആധുനിക കാലഘട്ടത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനു വേണ്ടി ഹൈക്കോടതി ജഡ്ജിമാരെ ഉപയോഗിച്ച് വേട്ടയാടാൻ ശ്രമിക്കുകയാണെന്നും വൈഎസ്ആർ കോണ്‍ഗ്രസിന്റെ സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടത്തുകയാണെന്നും ജസ്റ്റീസ് രമണയ്ക്കെതിരേ ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ വാദം നടക്കാനിരിക്കേയാണ് ഒരു പൊതുപരിപാടിയിൽ ജസ്റ്റീസ് രമണയുടെ പ്രസ്താവന.
ഒരു ന്യായാധിപൻ തന്റെ ആദർശങ്ങളിൽ ഉറച്ചു നിൽക്കുന്നവനും ധൈര്യപൂർവം തീരുമാനങ്ങളെടുക്കാൻ കഴിയുന്ന വ്യക്തിയുമാകണം. എല്ലാ സമ്മർദ്ദങ്ങളെയും തടസങ്ങളെയും അതിജീവിക്കാനുള്ള പ്രാപ്തിയാണ് ന്യായാധിപനു പ്രധാനമായും വേണ്ട ത്.
നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് അതിന്റെ പ്രസക്തി. ഉൗർജസ്വലവും സ്വതന്ത്രവുമായ ഒരു നീതിന്യായ വ്യവസ്ഥയാണ് ആധുനിക കാലഘട്ടത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനു വേണ്ടി ഹൈക്കോടതി ജഡ്ജിമാരെ ഉപയോഗിച്ച് വേട്ടയാടാൻ ശ്രമിക്കുകയാണെന്നും വൈഎസ്ആർ കോണ്‍ഗ്രസിന്റെ സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടത്തുകയാണെന്നും ജസ്റ്റീസ് രമണയ്ക്കെതിരേ ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ വാദം നടക്കാനിരിക്കേയാണ് ഒരു പൊതുപരിപാടിയിൽ ജസ്റ്റീസ് രമണയുടെ പ്രസ്താവന.