മേദിനിനഗർ: സ്ത്രീധനത്തർക്കത്തിൽ ഭാര്യയെയും രണ്ടു മക്കളെയും സ്കൂൾ അധ്യാപകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളി. സോനി ദേവി(25), മകൾ സമൃദ്ധി(5), സമദർശി(3) എന്നിവരാണു കൊല്ലപ്പെട്ടത്.
ഭാര്യയെയും മക്കളെയും കാണാനില്ലെന്ന പരാതി നല്‍കാനെത്തിയ ആഷിഷ് പാണ്ഡെയെ ചോദ്യം ചെയ്യലിനിടെ നവ ബസാർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആഷിഷിന്റെ കൂടുംബാംഗങ്ങളുൾപ്പെടെ അഞ്ചു പേരും കേസിൽ അറസ്റ്റിലായി. വ്യാഴാഴ്ചയാണു കേസിനാസ്പദമായ സംഭവം. മൂവരെയും കൊലപ്പെടുത്തി ദേശീയപാതയ്ക്കരികിലുള്ള കിണറ്റിൽ തള്ളുകയായിരുന്നു. 2014 ൽ സോനി ദേവിയെ വിവാഹം കഴിച്ചതുമുതൽ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുമായിരുന്നുവെന്ന് ദേവിയുടെ പിതാവ് പോലീസിൽ പരാതി നല്കി.
ഭാര്യയെയും മക്കളെയും കാണാനില്ലെന്ന പരാതി നല്‍കാനെത്തിയ ആഷിഷ് പാണ്ഡെയെ ചോദ്യം ചെയ്യലിനിടെ നവ ബസാർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആഷിഷിന്റെ കൂടുംബാംഗങ്ങളുൾപ്പെടെ അഞ്ചു പേരും കേസിൽ അറസ്റ്റിലായി. വ്യാഴാഴ്ചയാണു കേസിനാസ്പദമായ സംഭവം. മൂവരെയും കൊലപ്പെടുത്തി ദേശീയപാതയ്ക്കരികിലുള്ള കിണറ്റിൽ തള്ളുകയായിരുന്നു. 2014 ൽ സോനി ദേവിയെ വിവാഹം കഴിച്ചതുമുതൽ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുമായിരുന്നുവെന്ന് ദേവിയുടെ പിതാവ് പോലീസിൽ പരാതി നല്കി.