നാഗ്പുർ/ഹൈദരാബാദ്: മഹാരാഷ്ട്രയിൽ അഞ്ചും തെലുങ്കാനയിൽ രണ്ടും മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. മഹാരാഷ്ട്രയിൽ ഗഡ്ചിരോളി ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. കോസ്മി-കിസ്നെലി വനമേഖലയിൽ ഇന്നലെ വൈകുന്നേരം നാലിനായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. സി-60 കമാൻഡോകളുടെ നേതൃത്വത്തിലെത്തിയ സുരക്ഷാസൈനികരാണു മാവോയിസ്റ്റുകളെ നേരിട്ടത്.
തെലുങ്കാനയിൽ മുളുഗു ജില്ലയിലാലെ മംഗാപേട്ട് വനമേഖലയിലായിരുന്നു ഏറ്റമുട്ടൽ. ഏതാനും ആയുധങ്ങളും സുരക്ഷാസേന പിടിച്ചെടുത്തു. ഒരാഴ്ച മുന്പായിരുന്നു മുളുഗു ജില്ലയിൽ ടിആർഎസ് പ്രവർത്തകൻ ഭീമേശ്വര റാവുവിനെ മാവോയിസ്റ്റുകൾ വീട്ടിൽക്കയറി കൊലപ്പെടുത്തിയത്.
തെലുങ്കാനയിൽ മുളുഗു ജില്ലയിലാലെ മംഗാപേട്ട് വനമേഖലയിലായിരുന്നു ഏറ്റമുട്ടൽ. ഏതാനും ആയുധങ്ങളും സുരക്ഷാസേന പിടിച്ചെടുത്തു. ഒരാഴ്ച മുന്പായിരുന്നു മുളുഗു ജില്ലയിൽ ടിആർഎസ് പ്രവർത്തകൻ ഭീമേശ്വര റാവുവിനെ മാവോയിസ്റ്റുകൾ വീട്ടിൽക്കയറി കൊലപ്പെടുത്തിയത്.