ലിമ: ഇൻക സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ പേറുന്ന മാച്ചുപിച്ചു സന്ദർശിക്കണമെന്ന ആഗ്രഹം ജാപ്പനീസ് ടൂറിസ്റ്റ് ജെസി കതയാമ സാക്ഷാത്കരിച്ചു. ഇതിനായി ഏഴു മാസത്തോളം കാത്ത ഇദ്ദേഹത്തിന് പെറുവിലെ സർക്കാർ ശനിയാഴ്ച അനുമതി നല്കുകയായിരുന്നു.
ഒരാൾക്കുവേണ്ടി മാത്രം മാച്ചുപിച്ചു തുറന്നത് വലിയ വാർത്താപ്രാധാന്യം നേടി. ഗൈഡിനൊപ്പം കതയാമ സ്ഥലങ്ങൾ ചുറ്റിക്കണ്ടു. മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നും പ്രതികരിച്ചു.
ഏതാനും ദിവസം പെറുവിൽ തങ്ങി മാച്ചുപിച്ചു കണ്ടു മടങ്ങാമെന്ന മോഹത്തിലാണു കതയാമ മാർച്ചിൽ വന്നത്. എന്നാൽ പെറു സർക്കാർ കോവിഡ് ലോക്ക്ഡൗണിന്റെ ഭാഗമായി മാച്ചുപിച്ചുവും പൂട്ടി. അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയതോടെ കതയാമായ്ക്കു മടങ്ങാൻ പറ്റാതായി. മാച്ചുപിച്ചു കണ്ടു മടങ്ങണമെന്ന ആഗ്രഹം പെറു സർക്കാരിനെ അറിയിച്ചു. തുടർന്ന് പ്രത്യേക അനുമതി ലഭിക്കുകയായിരുന്നു.
ഒരാൾക്കുവേണ്ടി മാത്രം മാച്ചുപിച്ചു തുറന്നത് വലിയ വാർത്താപ്രാധാന്യം നേടി. ഗൈഡിനൊപ്പം കതയാമ സ്ഥലങ്ങൾ ചുറ്റിക്കണ്ടു. മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നും പ്രതികരിച്ചു.
ഏതാനും ദിവസം പെറുവിൽ തങ്ങി മാച്ചുപിച്ചു കണ്ടു മടങ്ങാമെന്ന മോഹത്തിലാണു കതയാമ മാർച്ചിൽ വന്നത്. എന്നാൽ പെറു സർക്കാർ കോവിഡ് ലോക്ക്ഡൗണിന്റെ ഭാഗമായി മാച്ചുപിച്ചുവും പൂട്ടി. അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയതോടെ കതയാമായ്ക്കു മടങ്ങാൻ പറ്റാതായി. മാച്ചുപിച്ചു കണ്ടു മടങ്ങണമെന്ന ആഗ്രഹം പെറു സർക്കാരിനെ അറിയിച്ചു. തുടർന്ന് പ്രത്യേക അനുമതി ലഭിക്കുകയായിരുന്നു.