പ്യോംഗ്യാംഗ്: കോവിഡ് മഹാമാരി ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനെയും കരയിച്ചു. കോവിഡിന്റെ സമയത്തു ജനങ്ങൾക്കൊപ്പം നിൽക്കാനായില്ലെന്നായിരുന്നു കിമ്മിന്റെ കുറ്റസമ്മതം.
ഭരണത്തിനു നേതൃത്വം നൽകുന്ന പാർട്ടിയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുന്ധിച്ചു നടത്തിയ പരേഡിൽ രാജ്യത്തോടു ക്ഷമാപണം നടത്തുന്നതിനിടെ കിം കരയുകയായിരുന്നു. ജനങ്ങളുടെ വിശ്വാസത്തിനനുസരിച്ച് നിൽക്കാനായില്ലെന്നു പറഞ്ഞപ്പോൾ കിം കണ്ണട ഊരിയശേഷം കണ്ണുനീർ തുടച്ചുനീക്കുന്ന ദൃശ്യങ്ങൾ പാശ്ചാത്യ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്തു.
പ്രസംഗം കേട്ട് സൈനികരും ജനങ്ങൾക്കൊപ്പം കണ്ണീർ വാർത്തു. അധികാരത്തിലെത്തിയശേഷം ആദ്യമായാണു ചഞ്ചലചിത്തനായ കിമ്മിനെ ലോകം കാണുന്നത്.
മുൻഗാമികളുടെ നേട്ടങ്ങളെയും രാജ്യത്തിന്റെ പൈതൃകത്തെയും പ്രസംഗത്തിൽ എടുത്തുപറഞ്ഞ അദ്ദേഹം കോവിഡ് മഹാമാരിമൂലം ലോകമെന്പാടുമുള്ള ജനം ബുദ്ധിമുട്ടുകയാണെന്നും കൂട്ടിച്ചേർത്തു.
ഭരണത്തിനു നേതൃത്വം നൽകുന്ന പാർട്ടിയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുന്ധിച്ചു നടത്തിയ പരേഡിൽ രാജ്യത്തോടു ക്ഷമാപണം നടത്തുന്നതിനിടെ കിം കരയുകയായിരുന്നു. ജനങ്ങളുടെ വിശ്വാസത്തിനനുസരിച്ച് നിൽക്കാനായില്ലെന്നു പറഞ്ഞപ്പോൾ കിം കണ്ണട ഊരിയശേഷം കണ്ണുനീർ തുടച്ചുനീക്കുന്ന ദൃശ്യങ്ങൾ പാശ്ചാത്യ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്തു.
പ്രസംഗം കേട്ട് സൈനികരും ജനങ്ങൾക്കൊപ്പം കണ്ണീർ വാർത്തു. അധികാരത്തിലെത്തിയശേഷം ആദ്യമായാണു ചഞ്ചലചിത്തനായ കിമ്മിനെ ലോകം കാണുന്നത്.
മുൻഗാമികളുടെ നേട്ടങ്ങളെയും രാജ്യത്തിന്റെ പൈതൃകത്തെയും പ്രസംഗത്തിൽ എടുത്തുപറഞ്ഞ അദ്ദേഹം കോവിഡ് മഹാമാരിമൂലം ലോകമെന്പാടുമുള്ള ജനം ബുദ്ധിമുട്ടുകയാണെന്നും കൂട്ടിച്ചേർത്തു.