ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലേക്കാണ് റഫർ ചെയ്തതെന്നും എന്തുകൊണ്ട് സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് അറിയില്ലെന്നും ആദ്യം ചികിത്സ നൽകിയ അലിഗഡ് ആശുപത്രി അധികൃതർ.
മറ്റ് ഏതെങ്കിലും ആശുപത്രിയിലേക്കു മാറ്റാമെന്നു വീട്ടുകാർ പറഞ്ഞപ്പോൾ എയിംസിലേക്കാണ് റഫർ ചെയ്തതെന്ന് അലിഗഡിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജ് ആശുപത്രി പ്രിൻസിപ്പൽ പ്രഫ. ഷാഹിദ് അലി സിദ്ദിഖി പറഞ്ഞു.
രണ്ടാഴ്ചയാണ് അലിഗഡിലെ ആശുപത്രിയിൽ പെണ്‍കുട്ടിയെ ചികിത്സിച്ചത്. നില വഷളായതിനെത്തുടർന്ന് ഡൽഹി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സഫ്ദർജങ് ആശുപത്രിയിൽ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.
മറ്റ് ഏതെങ്കിലും ആശുപത്രിയിലേക്കു മാറ്റാമെന്നു വീട്ടുകാർ പറഞ്ഞപ്പോൾ എയിംസിലേക്കാണ് റഫർ ചെയ്തതെന്ന് അലിഗഡിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജ് ആശുപത്രി പ്രിൻസിപ്പൽ പ്രഫ. ഷാഹിദ് അലി സിദ്ദിഖി പറഞ്ഞു.
രണ്ടാഴ്ചയാണ് അലിഗഡിലെ ആശുപത്രിയിൽ പെണ്‍കുട്ടിയെ ചികിത്സിച്ചത്. നില വഷളായതിനെത്തുടർന്ന് ഡൽഹി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സഫ്ദർജങ് ആശുപത്രിയിൽ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.