ബൽറാംപുർ: ഹത്രാസിനു പിന്നാലെ യുപിയിലെ ബൽറാംപുരിലും ദളിത് യുവതി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടു. ഇരുപത്തിരണ്ടു വയസുള്ള യുവതി ചൊവ്വാഴ്ചയായിരുന്നു മരിച്ചത്. ബുധനാഴ്ച സംസ്കാരം നടത്തി. സംഭവത്തിൽ രണ്ടു പേരെ ഇന്നലെ അറസ്റ്റ് ചെയ്തു.
അക്രമികൾ തന്റെ മകളുടെ കാലുകൾ ഒടിക്കുകയും മുതുക് തകർക്കുകയും ചെയ്തതായി പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
കോളജ് പ്രവേശനത്തിനു പോയ പെൺകുട്ടി തിരികെ വന്നപ്പോൾ നാലു പേർ തട്ടിക്കൊണ്ടുപോയി കുത്തിവച്ച് മയക്കി മാനഭംഗപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി വീടിനു സമീപം ഉപേക്ഷിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷി ക്കാനായില്ല.
അക്രമികൾ തന്റെ മകളുടെ കാലുകൾ ഒടിക്കുകയും മുതുക് തകർക്കുകയും ചെയ്തതായി പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
കോളജ് പ്രവേശനത്തിനു പോയ പെൺകുട്ടി തിരികെ വന്നപ്പോൾ നാലു പേർ തട്ടിക്കൊണ്ടുപോയി കുത്തിവച്ച് മയക്കി മാനഭംഗപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി വീടിനു സമീപം ഉപേക്ഷിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷി ക്കാനായില്ല.