ന്യൂഡൽഹി: ഓവർടൈം അലവൻസ് ഇല്ലാതെ 12 മണിക്കൂർ വരെ തൊഴിലാളികളെ ഫാക്ടറികളിലും മറ്റും തൊഴിലെടുപ്പിക്കാൻ അനുവാദം നൽകുന്ന ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശം എന്നത് ഏതെങ്കിലും ഉപാധികളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച്, കോവിഡ് മഹാമാരി എന്നതു പൊതു അടിയന്തരാവസ്ഥയല്ലെന്നും മുന്നറിയിപ്പ് നൽകി.
കോവിഡ് വ്യാപനത്തിനുള്ള നിയന്ത്രണ നടപടികൾക്കിടെ 1948ലെ ഫാക്ടറീസ് ആക്ടിലെ 59ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. തൊഴിലാളികളുടെ ശന്പളം കുറയ്ക്കാനും ഓവർടൈം അലവൻസ് ഇല്ലാതെ ദിവസം 12 മണിക്കൂർ വരെ ജോലി ചെയ്യിക്കുന്നതിനും വിശ്രമവേളകൾ കുറയ്ക്കാനും ഫാക്ടറികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും അനുമതി നൽകുന്ന ഉത്തരവായിരുന്നു ഇത്.
തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശം എന്നത് ഏതെങ്കിലും ഉപാധികളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച്, കോവിഡ് മഹാമാരി എന്നതു പൊതു അടിയന്തരാവസ്ഥയല്ലെന്നും മുന്നറിയിപ്പ് നൽകി.
കോവിഡ് വ്യാപനത്തിനുള്ള നിയന്ത്രണ നടപടികൾക്കിടെ 1948ലെ ഫാക്ടറീസ് ആക്ടിലെ 59ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. തൊഴിലാളികളുടെ ശന്പളം കുറയ്ക്കാനും ഓവർടൈം അലവൻസ് ഇല്ലാതെ ദിവസം 12 മണിക്കൂർ വരെ ജോലി ചെയ്യിക്കുന്നതിനും വിശ്രമവേളകൾ കുറയ്ക്കാനും ഫാക്ടറികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും അനുമതി നൽകുന്ന ഉത്തരവായിരുന്നു ഇത്.