അബുദാബി: രോഹിത് ശർമയുടെയും കെയ്റോൺ പൊളാർഡിന്റെയും ഹർദിക് പാണ്ഡ്യയുടെയും തകർപ്പൻ ബാറ്റിംഗിൽ കൂറ്റൻ സ്കോർ നേടി മുംബൈ ഇന്ത്യൻസിനു മുംബൈ ഇന്ത്യന്‍സിനു 48 റണ്‍സ് ജയം. ഈ സീസണിലെ രണ്ടാമത്തെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. പൊളാർഡാണ് കളിയിലെ താരം. കിംഗ്സ് ഇലവണ്‍ പഞ്ചാബിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 143 റണ്‍സ് എടുത്തു. 44 റണ്‍സ് എടുത്ത നിക്കോളാസ് പൂരനാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ നാലു വിക്കറ്റിന് 191 റണ്‍സ് എടുത്തു.
നല്ലരീതിയില്‍ തുടങ്ങിയ പഞ്ചാബിന് മായങ്ക് അഗര്‍വാളിന്റെ (25) പുറത്താകലോടെ താളം തെറ്റി. ഗ്ലെന്‍ മാക്സ് വെല്‍-പൂരന് കൂട്ടുകെട്ട് പ്രതീക്ഷ നല്‍കിയെങ്കിലും വന്‍ അടികള്‍ നടത്താന്‍ ഇവര്‍ക്കായില്ല. ഇന്ത്യന്‍ പേസര്‍ ബുംറ മികച്ച ഫോമിലേക്കുയര്‍ന്ന മത്സരമായിരുന്നു.
നായകന് രോഹിത് ശര്‍മ കൊളുത്തിയ വെടിക്കെട്ട് ബാറ്റിംഗിന് അവസാന ഓവറുകളില്‍ പൊളാര്‍ഡും പാണ്ഡ്യയും കൂടുതല്‍ ശക്തമാക്കി. 89 റണ്‍സാണ് അവസാന അഞ്ച് ഓവറില്‍ മുംബൈ അടിച്ചെടുത്തത്. സ്കോര്‍ തുറക്കും മുമ്പേ മുംബൈയ്ക്ക് ഡി കോക്കിനെ നഷ്ടമായി. പത്ത് ഓവറില്‍ 62 റണ്‍സ് മാത്രമായിരുന്നു മുംബൈയ്ക്ക്. രോഹിതും ഇഷാന് കിഷനും ചേര്‍ന്ന മൂന്നാം മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 62 റണ്‍സാണ് പിറന്നത്. കൂറ്റന്‍ അടികള്‍ നടത്താനാകും മുമ്പ് കിഷന് പുറത്തായി. 17-ാം ഓവറിന്റെ ആദ്യ പന്തില്‍ രോഹിത് (45 പന്തില്‍ 70) പുറത്തായി. എട്ട് ഫോറും മൂന്നു സിക്സും ഉള്‍പ്പെടുന്നതായിരുന്നു നായകന്റെ ഇന്നിംഗ്സ്. അവസാന മൂന്ന് ഓവറില്‍ 62 റണ്‍സ് പിറന്നത്.
20 പന്തില്‍ മൂന്നു ഫോറും നാലു സിക്സും സഹിതം 47 റണ്‍സുമായി പൊളാര്‍ഡും 11 പന്തില്‍ രണ്ടു സിക്സിന്റെയും മൂന്നു ഫോറിന്റെയും അകന്പടിയിൽ 30 റൺസുമായി പാണ്ഡ്യയും പുറത്താകാതെ നിന്നു.
വെടിക്കെട്ട് മുംബൈ
12:00 AM Oct 02, 2020 | Deepika.com