ബാലസോർ (ഒഡീഷ): ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ആത്മനിർഭർ ഭാരത് പദ്ധതിയിലെ നേട്ടമാണിതെന്നു പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. കരയിൽനിന്ന് കരയിലേക്ക് തൊടുക്കാവുന്ന ശബ്ദാതിവേഗ മിസൈലിന് നിരവധി സവിശേഷതകളുണ്ട്. 400 കിലോമീറ്റാണ് പ്രഹരപരിധി.
ബാലസോറിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ (ഐടിആർ) മൂന്നാം കോംപ്ലക്സിൽനിന്ന് ഇന്നലെ രാവിലെ 10.30നാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്.
മിസൈൽ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒ സംഘത്തെയും ബ്രഹ്മോസ് ടീമംഗങ്ങളെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഡിആർഡിഒ ചെയർമാൻ എന്നിവർ അഭിനന്ദിച്ചു. ഡിആർഡിഒയും റഷ്യയുടെ എൻപിഒഎമ്മും സംയുക്തമായാണ് ബ്രഹ്മോസ് വികസിപ്പിച്ചത്.
ബാലസോറിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ (ഐടിആർ) മൂന്നാം കോംപ്ലക്സിൽനിന്ന് ഇന്നലെ രാവിലെ 10.30നാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്.
മിസൈൽ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒ സംഘത്തെയും ബ്രഹ്മോസ് ടീമംഗങ്ങളെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഡിആർഡിഒ ചെയർമാൻ എന്നിവർ അഭിനന്ദിച്ചു. ഡിആർഡിഒയും റഷ്യയുടെ എൻപിഒഎമ്മും സംയുക്തമായാണ് ബ്രഹ്മോസ് വികസിപ്പിച്ചത്.