ന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ട വിചാരണ കോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി. അയോധ്യയിൽ രാമക്ഷേത്രം ഉയർന്നു കാണണമെന്ന തന്റെ ആഗ്രഹത്തിലേക്കു വഴിയൊരുക്കുന്ന വിധിയാണിതെന്നു എൽ.കെ. അഡ്വാനി പ്രതികരിച്ചു. കോടതി വിധി വന്നശേഷം വസതിയിൽ നിന്നു പുറത്തെത്തിയ അഡ്വാനി, ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചാണ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്.
ഇതു കോടതിയുടെ ചരിത്രപരമായ തീരുമാനമാണെന്നും ബാബറി തകർത്തതിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നു തെളിഞ്ഞതായും മുരളി മനോഹർ ജോഷി പ്രതികരിച്ചു.പ്രത്യേക കോടതി വിധിയെ സ്വാഗതം ചെയ്തതായി ട്വിറ്ററിൽ കുറിച്ച കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, എത്ര വൈകിയാണെങ്കിലും നീതി വിജയിച്ചു എന്നാണ് ഇതു തെളിയിക്കുന്നതെന്നും വ്യക്തമാക്കി.
ഇതു കോടതിയുടെ ചരിത്രപരമായ തീരുമാനമാണെന്നും ബാബറി തകർത്തതിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നു തെളിഞ്ഞതായും മുരളി മനോഹർ ജോഷി പ്രതികരിച്ചു.പ്രത്യേക കോടതി വിധിയെ സ്വാഗതം ചെയ്തതായി ട്വിറ്ററിൽ കുറിച്ച കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, എത്ര വൈകിയാണെങ്കിലും നീതി വിജയിച്ചു എന്നാണ് ഇതു തെളിയിക്കുന്നതെന്നും വ്യക്തമാക്കി.