ന്യൂഡൽഹി: സ്കൂളുകൾ തുറന്നു പ്രവർത്തിക്കു ന്നതു സംബന്ധിച്ച കാര്യത്തിൽ അതതു സംസ്ഥാന സർക്കാരുകൾക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്രം. എന്നാൽ, കോവിഡ് വ്യാപന സാഹചര്യമനുസരിച്ചു വേണം തീരുമാനമെടുക്കേണ്ടതെന്നു പുതിയ മാർഗ നിർദേശത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. മറ്റു നിർദേശങ്ങൾ ചുവടെ
* ഓണ്‍ലൈൻ, വിദൂര വിദ്യാഭ്യാസ രീതിയിലുള്ള അധ്യാപനം പ്രോത്സാഹിപ്പിക്കണം.
* ഓണ്‍ലൈൻ ക്ലാസുകൾ നടക്കുന്ന സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്പോൾ നേരിട്ടെത്താൻ കഴിയാത്ത കുട്ടികൾക്ക് ഓണ്‍ലൈൻ പഠന രീതി തുടരാൻ അനുമതി നൽകണം.
* രക്ഷകർത്താക്കളുടെ സമ്മത പത്രമുള്ള കുട്ടികൾക്ക് മാത്രമേ സ്കൂളിൽ എത്താൻ അനുമതി നൽകാവൂ.
* സ്കൂളുകളിലെ ഹാജർ നില നിർബന്ധമാക്കരുത്. ഇക്കാര്യത്തിൽ മാതാപിതാക്കളുടെ സമ്മതം അനുസരിച്ച് വേണം തീരുമാനം എടുക്കാൻ.
* കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾ അടിസ്ഥാനപ്പെടുത്തി സ്കൂളുകൾ തുറക്കുന്പോഴുള്ള ആരോഗ്യപരമായ മാർഗനിർദേശങ്ങൾ അതത് സംസ്ഥാന സർക്കാരുകൾക്ക് പുറത്തിറക്കാം.
* സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശങ്ങൾ നിർബന്ധമായി പാലിച്ചു വേണം സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ.
കൂടിച്ചേരലുകൾ
കണ്ടെയിന്റ്മെന്റ് സോണുകൾക്ക് പുറത്ത് മത, സാംസ്കാരിക, രാഷ്ട്രീയ, വിനോദ കൂടിച്ചേരലുകൾക്ക് നൂറു പേരിൽ കൂടുതൽ പേർക്ക് അനുമതിയില്ല. അടച്ചിട്ട ഹാളുകളുടെ അൻപത് ശതമാനം നൂറോ അതിൽ താഴെയോ പേർക്ക് സാമൂഹിക അകലം പാലിച്ച 200 പേർക്ക് കഴിയാനുള്ള ഇടമുണ്ടെങ്കിൽ അനുമതി ലഭിക്കും. ഇവിടെ തെർമൽ സ്കാനിംഗും ഹാൻഡ് സാനിറ്റൈസറും നിർബന്ധമാണ്. തുറന്ന സ്ഥലങ്ങളിൽ കർശന സാമൂഹിക അകലവും തെർമൽ സ്കാനിംഗും മറ്റു കോവിഡ് മാനദണ്ഡങ്ങളും പാലിക്കണം.
തിയറ്ററുകൾക്കുള്ള മാർഗനിർദേശം
അൻപത് ശതമാനം സീറ്റുകളിൽ മാത്രം ആളുകളെ ഇരുത്തി സിനിമ തിയറ്ററുകൾക്കും മൾട്ടി പ്ലക്സുകൾക്കും പ്രവർത്തനം ആരംഭിക്കാം.
വാണിജ്യ മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങൾ അനുസരിച്ച് ബിസിനസ് ടു ബിസിനസ് എക്സിബിഷനുകൾക്ക് അനുമതിയുണ്ട്.
കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് കായിക താരങ്ങളുടെ പരിശീലനത്തിനായി മാത്രം സ്വിമ്മിംഗ് പൂളുകൾ തുറന്നു പ്രവർത്തിക്കാം.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിനോദ പാർക്കുകൾക്കും പ്രവർത്തനം ആരംഭിക്കാം.
* ഓണ്‍ലൈൻ, വിദൂര വിദ്യാഭ്യാസ രീതിയിലുള്ള അധ്യാപനം പ്രോത്സാഹിപ്പിക്കണം.
* ഓണ്‍ലൈൻ ക്ലാസുകൾ നടക്കുന്ന സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്പോൾ നേരിട്ടെത്താൻ കഴിയാത്ത കുട്ടികൾക്ക് ഓണ്‍ലൈൻ പഠന രീതി തുടരാൻ അനുമതി നൽകണം.
* രക്ഷകർത്താക്കളുടെ സമ്മത പത്രമുള്ള കുട്ടികൾക്ക് മാത്രമേ സ്കൂളിൽ എത്താൻ അനുമതി നൽകാവൂ.
* സ്കൂളുകളിലെ ഹാജർ നില നിർബന്ധമാക്കരുത്. ഇക്കാര്യത്തിൽ മാതാപിതാക്കളുടെ സമ്മതം അനുസരിച്ച് വേണം തീരുമാനം എടുക്കാൻ.
* കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾ അടിസ്ഥാനപ്പെടുത്തി സ്കൂളുകൾ തുറക്കുന്പോഴുള്ള ആരോഗ്യപരമായ മാർഗനിർദേശങ്ങൾ അതത് സംസ്ഥാന സർക്കാരുകൾക്ക് പുറത്തിറക്കാം.
* സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശങ്ങൾ നിർബന്ധമായി പാലിച്ചു വേണം സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ.
കൂടിച്ചേരലുകൾ
കണ്ടെയിന്റ്മെന്റ് സോണുകൾക്ക് പുറത്ത് മത, സാംസ്കാരിക, രാഷ്ട്രീയ, വിനോദ കൂടിച്ചേരലുകൾക്ക് നൂറു പേരിൽ കൂടുതൽ പേർക്ക് അനുമതിയില്ല. അടച്ചിട്ട ഹാളുകളുടെ അൻപത് ശതമാനം നൂറോ അതിൽ താഴെയോ പേർക്ക് സാമൂഹിക അകലം പാലിച്ച 200 പേർക്ക് കഴിയാനുള്ള ഇടമുണ്ടെങ്കിൽ അനുമതി ലഭിക്കും. ഇവിടെ തെർമൽ സ്കാനിംഗും ഹാൻഡ് സാനിറ്റൈസറും നിർബന്ധമാണ്. തുറന്ന സ്ഥലങ്ങളിൽ കർശന സാമൂഹിക അകലവും തെർമൽ സ്കാനിംഗും മറ്റു കോവിഡ് മാനദണ്ഡങ്ങളും പാലിക്കണം.
തിയറ്ററുകൾക്കുള്ള മാർഗനിർദേശം
അൻപത് ശതമാനം സീറ്റുകളിൽ മാത്രം ആളുകളെ ഇരുത്തി സിനിമ തിയറ്ററുകൾക്കും മൾട്ടി പ്ലക്സുകൾക്കും പ്രവർത്തനം ആരംഭിക്കാം.
വാണിജ്യ മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങൾ അനുസരിച്ച് ബിസിനസ് ടു ബിസിനസ് എക്സിബിഷനുകൾക്ക് അനുമതിയുണ്ട്.
കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് കായിക താരങ്ങളുടെ പരിശീലനത്തിനായി മാത്രം സ്വിമ്മിംഗ് പൂളുകൾ തുറന്നു പ്രവർത്തിക്കാം.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിനോദ പാർക്കുകൾക്കും പ്രവർത്തനം ആരംഭിക്കാം.